ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിത ഉപയോഗിച്ചിരുന്ന അത്യാധൂനിക ഹെലികോപ്റ്റർ എയർ ആംബുലൻസ് ആക്കാൻ സ്റ്റാലിൻ സർക്കാർ തീരുമാനിച്ചു. തമിഴ്നാട്ടിൽ നിലവിൽ കോയമ്പത്തുരിലെ സ്വകാര്യ ആശുപത്രി മാത്രമാണ് എയർ ആംബുലൻസ് സർവീസ് നടത്തുന്നത്.
2006ലാണ് സംസ്ഥാന സർക്കാർ ഇരട്ട എൻജിനുള്ള 'ബെൽ 412EP' എന്ന ഹെലികോപ്റ്റർ വാങ്ങിയത്. 2019 നവംബർ വരെ ഉപയോഗിച്ച ഹെലികോപ്റ്റർ 2,449 മണിക്കൂർ മാത്രമാണ് പറന്നത്.
പിന്നീട് മീനംപാക്കം വിമാനത്താവളത്തിൽ നിർത്തിയിടുകയായിരുന്നു. കഴിഞ്ഞ സർക്കാർ ഹെലികോപ്റ്റർ വിൽക്കാൻ നീക്കം നടത്തിയിരുന്നു.
എന്നാൽ ഡി.എം.കെ സർക്കാർ വന്നതോടെ എയർ ആംബുലൻസ് സർവീസ് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതോടനുബന്ധിച്ച് ചില പ്രധാന സർക്കാർ ആശുപത്രി വളപ്പുകളിൽ ഹെലിപാഡുകൾ നിർമിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.