തിരുവനന്തപുരം: ക്രിമിനലുകളെ കേരള പൊലീസില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ 108 പൊലീസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ പുറത്താക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ധനാഭ്യാർഥന ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരു മാറ്റത്തിനും തയാറല്ലെന്ന് ശഠിക്കുന്ന, ഒരു ചെറിയ വിഭാഗം ഇപ്പോഴും സേനയിലുണ്ട്. അവരെ കണ്ടെത്തി പടിപടിയായി സേനയില്‍നിന്നും ഒഴിവാക്കിവരുകയാണ്. അച്ചടക്കമുള്ള സേനയെന്നനിലയില് പൊലീസിന്റെ പ്രവര്‍ത്തനം പലതലങ്ങളില്‍ വിലയിരുത്തപ്പെടും. അതുകൊണ്ടുതന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ ആരുമായാണ് ചങ്ങാത്തം കൂടേണ്ടത് എന്നതുപോലും പ്രധാനമാണ്. ആരുവിളിച്ചാലും പോകുക, അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുക, വിരുന്നുകളില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ തികഞ്ഞ ജാഗ്രത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണം. സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നത്. പ്രഫഷനല്‍ രീതിയില്‍ പെരുമാറുന്ന തരത്തില്‍ പൊലീസ് സംവിധാനത്തെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.