കോൺഗ്രസിലെ മാടമ്പിമാരെ കെ.പി.സി.സി നിയന്ത്രിക്കണം -തൃശൂർ അതിരൂപതാ മുഖപത്രം

തൃശൂർ: തൃശൂർ കോൺഗ്രസിലെ മാടമ്പിമാരെ കെ.പി.സി.സി നിയന്ത്രിക്കണമെന്ന് അതിരൂപതാ മുഖപത്രം. മുഖപത്രമായ കത്തോലിക്ക സഭയിൽ ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ജില്ല‍യിലെ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിട്ടുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ അരങ്ങേറിയത് കോൺഗ്രസ്-വർഗീയ പ്രസ്ഥാനങ്ങളുടെ കൂട്ടുകെട്ടാണ്. ഈ ഗ്രാൻഡ് അലയൻസിന് ഒരു കൂട്ടം കോൺഗ്രസ് നേതാക്കളാണ് ചുക്കാൻ പിടിച്ചത്. ക്രൈസ്തവരുടെ വിലപേശൽ ശക്തി തകർക്കലായിയുന്നു ഇവരുടെ ലക്ഷ്യം. ക്രൈസ്തവരായ രണ്ട് മേയർമാർക്ക് ആദ്യം തന്നെ സീറ്റ് നിഷേധിച്ചു. മകളെ മേയറാക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്തിറങ്ങിയതോടെ അടവ് മാറ്റി. വോട്ട് മറിച്ചും പേയ്മന്‍റ് സീറ്റ് നൽകിയും ലക്ഷങ്ങൾ നേടി. തൃശൂരിലെ മാടമ്പിമാരെ നിയന്ത്രിക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇടപെടണം. ഇല്ലെങ്കിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്നും ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

ഒല്ലൂരിലും വടക്കാഞ്ചേരിയിലും കഴിഞ്ഞ നി‍യമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ ജയിച്ചത് ക്രൈസ്തവരുടെ വോട്ട് കൊണ്ടാണ്. കോൺഗ്രസ് നേതാക്കളായ പി.സി ചാക്കോയുടെയും കെ.പി ധനപാലന്‍റെയും തോൽവികൾ ഒാർക്കണം. ഇടതുപക്ഷത്തോട് കൽപാന്ത കാലത്തോളം കത്തോലിക്ക സഭക്ക് തൊട്ടുകൂടായ്മയില്ലെന്നും ലേഖനത്തിൽ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.