മന്ത്രി കെ.സി. ജോസഫിനെതിരായ കോടതിയലക്ഷ്യം: ഹരജി 22ലേക്ക് മാറ്റി

കൊച്ചി: ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി കെ.സി. ജോസഫിനെതിരെ നല്‍കിയ കോടതിയലക്ഷ്യ അപേക്ഷയില്‍ തീര്‍പ്പുണ്ടാക്കണമെന്ന ഹരജി ഹൈകോടതി 22ലേക്ക് മാറ്റി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍’ ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് യൂനിയനാണ് ഹൈകോടതിയില്‍ നേരത്തേ പരാതി നല്‍കിയത്.
രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതി പരിഗണിച്ച് തീര്‍പ്പാക്കണമെന്നായിരുന്നു ആവശ്യം. ഇതില്‍ നടപടി ഉണ്ടായില്ളെന്നും തുടര്‍നടപടികള്‍ക്ക് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് യൂനിയന്‍ പ്രസിഡന്‍റ് പി. രാജേന്ദ്രന്‍ വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ ഹരജിയില്‍ നടപടിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി മാര്‍ച്ച് ഒന്നിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ മന്ത്രിയോട് നിര്‍ദേശിച്ചു. വ്യാഴാഴ്ച കേസ് പരിഗണിക്കവേ  ഇക്കാര്യങ്ങള്‍ ഹരജിക്കാരന്‍െറ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് 22ന് വീണ്ടും മാറ്റിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.