തൊടുപുഴ: പരാതിയുമായത്തെിയ പെണ്‍കുട്ടിയെ കൊല്ലുമെന്ന് വനിതാ കമീഷന് മുന്നില്‍ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. പൊന്നന്താനം അഴുകുംപാറ അള്ളുങ്കല്‍ ബിജു വിജയനെയാണ് (28) കമീഷന്‍ നിര്‍ദേശത്തത്തെുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമീഷന്‍ അദാലത്തിലാണ് നാടകീയ രംഗങ്ങള്‍.
കഞ്ചാവിന് അടിമയായ ബിജുവിന്‍െറ ശല്യം അസഹനീയമായിരിക്കുകയാണെന്നും അശ്ളീല ആംഗ്യങ്ങള്‍ കാണിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി കമീഷനില്‍ പരാതി നല്‍കിയത്. ഇരു കൂട്ടരുടെയും വാദം കേള്‍ക്കുന്നതിനിടെ ബിജു പ്ളസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. കമീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി ബിജുവിനെ താക്കീത് ചെയ്തെങ്കിലും ഇവരോടും മോശമായി പെരുമാറി. ഇതോടെ പൊലീസിനെ വിളിച്ചുവരുത്തി ബിജുവിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ബിജുവിനെതിരെ പൊന്നന്താനം കോളനിവാസികള്‍ നേരത്തേ കമീഷന് പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മാതാവിനെയും വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ബിജു കമീഷന്‍െറ സാന്നിധ്യത്തില്‍ ഭീഷണിമുഴക്കി. കമീഷന്‍െറ പദവിയോട് അപമാനകരമായ രീതയില്‍ സംസാരിച്ച ബിജു നീതീകരിക്കാനാകാത്ത കുറ്റമാണ് ചെയ്തതെന്ന് ഡോ. ജെ. പ്രമീളാദേവി പൊലീസിന് മൊഴിനല്‍കി. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് തൊടുപുഴ എസ്.ഐ ജോബിന്‍ ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.