പശു ഫാമിലെ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പശു ഫാമിലെ ജലസംഭരണി തകർന്ന് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30), മകൻ സമീറാം (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്.

വെള്ളിനേഴിയിലെ നെല്ലിപ്റ്റക്കുന്ന് പ്രദേശവാസിയായ ചെട്ടിയാർ തൊടി രതീഷിന്റെ ഉടമസ്ഥതയിലുള്ള പശു ഫാമിൽ ജോലി ചെയ്യുകയായിരുന്നു ഷമാലിയും കുടുംബവും. യുവതിയും കുഞ്ഞും പശുക്കൾക്ക് പുല്ലരിഞ്ഞ ശേഷം ടാപ്പിൽ നിന്നും കൈ കഴുകുമ്പോൾ ജലസംഭരണി തകരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

ഉച്ചക്ക് ഒരു ‌മണിയോടെ ഫാം പരിസരത്തെത്തിയ നാട്ടുകാരാണ് ജലസംഭരണിയുടെ പരിസരത്ത് അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒന്നര വർഷം മുമ്പ് നിർമിച്ച ജലസംഭരണിയാണ് തകർന്നത്. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി മൃതദേഹങ്ങൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - A mother and baby died after the water reservoir collapsed at the Palakkad cow farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.