മോന്‍സണിന്‍റെ പുരാവസ്തുശേഖരത്തിലെ 35 വസ്തുക്കൾ വ്യാജമെന്ന് പുരാവസ്തു വകുപ്പ്

തിരുവനന്തപുരം: മോന്‍സൺ മാവുങ്കലിെൻറ പുരാവസ്തുശേഖരത്തിലെ 35 വസ്തുക്കൾ വ്യാജമെന്ന് സംസ്ഥാന പുരാവസ്തു വകുപ്പിെൻറ റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിെൻറ ആവശ്യപ്രകാരം പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

മോൻസണിെൻറ വീട്ടിൽനിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ കാലപ്പഴക്കം പരിശോധിക്കാൻ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണം ആവശ്യമായതിനാലാണ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്.

കാലപ്പഴക്കമോ മൂല്യമോ ഇല്ലാത്ത വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. പലതും കൃത്രിമമായി നിർമിച്ചതാണ്. ടിപ്പുവിെൻറ സിംഹാസനം, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു തുടങ്ങിയവയെല്ലാം വ്യാജമാണെന്നാണ് കണ്ടെത്തല്‍. ശബരിമല ചെമ്പോലയില്‍ വിശദ പരിശോധന വേണമെന്നും റിപ്പോർട്ടിലുണ്ട്. പ്രാഥമിക റിപ്പോര്‍ട്ടാണ് പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൂടുതല്‍ വസ്തുക്കളുടെ പരിശോധന വരുംദിവസങ്ങളിൽ പൂർത്തിയാക്കി റിേപ്പാർട്ട് കൈമാറുമെന്ന് പുരാവസ്തു വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. 

മോൻസണിനെതിരെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തിട്ടുണ്ട്. ബിസിനസിെൻറ മറവിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് സംശയിച്ചാണിത്. കൂടുതൽ വിവരങ്ങൾ സംസ്ഥാന പൊലീസിനോട് ഇ.ഡി ആരാഞ്ഞിട്ടുണ്ട്. വസ്തുക്കളുടെ പരിശോധന ഫലം ചേർത്തുള്ള റിപ്പോർട്ടാകും കേന്ദ്ര ഏജൻസിക്ക് സംസ്ഥാന പൊലീസ് നൽകുകയെന്നാണ് വിവരം.

മോൻസൺ ചില ഉന്നതരുടെ ബിനാമിയാണെന്നും പുരാവസ്തുക്കളുടെ മറവിൽ അനധികൃത സമ്പാദ്യം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനും കേസിെൻറ പുരോഗതിയിലും പുരാവസ്തുവകുപ്പിെൻറ റിപ്പോർട്ട് നിർണായകമാകുമെന്നാണ് ക്രൈംബ്രാഞ്ചിെൻറ പ്രതീക്ഷ.

Tags:    
News Summary - Archaeological Department says 35 items in Monson's collection are fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.