തിരുവനന്തപുരം: ഓട്ടോ-ടാക്സി നിരക്ക് വർധനക്ക് മന്ത്രിസഭ തീരുമാനം. ഒാേട്ടാകൾക്ക് മിനിമം നിരക്ക് 20 രൂപയിൽനിന്ന് 25 രൂപയാകും. ടാക്സികളുടേത് 150 രൂപ175 ആകും. മിനിമം കിലോമീറ്ററില്‍ മാറ്റമില്ല. നിലവില്‍ ഒന്നര കിലോമീറ്ററിനാണ് ഒാേട്ടാകൾക്ക് മിനിമം ചാര്‍ജ്. ടാക്സികൾക്ക് അഞ്ച് കിലോമീറ്ററും. ഒാേട്ടാകൾക്ക് 30ഉം ടാക്സിക്ക് 200ഉം മിനിമം നിരക്ക് നിശ്ചയിക്കണമെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ നായർ കമീഷൻ ശിപാർശ. മന്ത്രിസഭ തീരുമാനവും പ്രാബല്യത്തിൽ വരുന്ന തീയതിയും വ്യാഴാഴ്ച സർക്കാർ നിയമസഭയിൽ അറിയിക്കും.
കുത്തനെ നിരക്കുയർത്തുന്നത് സാധാരണയാത്രക്കാർക്ക് ഭാരിച്ച ബാധ്യതയാകുമെന്ന വിലയിരുത്തലിലാണ് നിർദേശം അതേപടി സർക്കാർ അംഗീകരിക്കാതിരുന്നത്. ഒടുവിൽ ഒാേട്ടാ നിരക്ക് വർധിപ്പിച്ചത് 2014ലാണ്. മിനിമം 15 ൽ നിന്ന് 20 ആയാണ് അന്ന് നിശ്ചയിച്ചത്. ഇതേ മാതൃകയിലാണ് നിലവിലെ നിരക്കിനെക്കാൾ അഞ്ച് കൂടി കൂട്ടി 25 രൂപയാക്കിയത്. എണ്ണവില ഉയർന്ന പശ്ചാത്തലത്തിൽ 30 രൂപ വേണമെന്നാണ് സംഘടനകളെല്ലാം ആവശ്യപ്പെട്ടത്. എന്നാൽ, ഒാേട്ടാ തൊഴിലാളികൾക്ക് അനുകൂലമായ സർക്കാർ തീരുമാനങ്ങളും ഇളവുകളും സംഘടനകളെ ബോധ്യപ്പെടുത്തും.
ഫിറ്റ്നസ് ടെസ്റ്റിന് പ്രതിമാസം 100 രൂപയുണ്ടായിരുന്നത് 1500 രൂപയാക്കി വർധിപ്പിച്ചത് സർക്കാർ സമീപകാലത്താണ് പിൻവലിച്ചത്. അയൽ ജില്ലകളിലേക്ക് ഓട്ടോറിക്ഷകൾക്ക് 20 കി.മീറ്റർ ദൂരംവരെ സർവിസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ 10 കിലോമീറ്ററാണ് അയൽജില്ലകളിലെ സഞ്ചാരാനുവാദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.