ഐ.എസ് റിക്രൂട്ട്മെന്‍റ് കേന്ദ്രമായി കേരളം മാറിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ

ന്യൂഡൽഹി: ഐ.എസിന്‍റെ റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. തീവ്രവാദം, സ്വർണക്കടത്ത് എന്നിവയാണ് കേരളത്തിൽ നടക്കുന്നത്. മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് പുതുതായി നിർമിച്ച ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പ്രസംഗത്തിലാണ് നദ്ദയുടെ പരാമർശം.

കോവിഡ് പ്രതിരോധിക്കാനുള്ള നടപടികളിൽ കേരളം പങ്കുവഹിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിച്ചുവെന്നും നദ്ദ കൂട്ടിച്ചേർത്തു. ഐ.എസ് ബന്ധമാരോപിച്ച് എൻ.ഐ.എ രണ്ട് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍റെ പ്രതികരണം.

ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗര പരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാധ്യമത്തിലൂടെ ഐ.എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്

Tags:    
News Summary - BJP national president says Kerala has become an IS recruitment center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.