തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിെൻറ ഭാഗമായി െപാലീസ് സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപറേഷൻ പി ഹണ്ടിൽ' 41 പേർ അറസ്റ്റിൽ. 227 കേസുകൾ രജിസ്റ്റർ ചെയ്തു. പാലക്കാടാണ് കൂടുതൽപേർ അറസ്റ്റിലായത് -ഒമ്പത്. മലപ്പുറത്ത് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു -44.
326 ഓളം സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. അറസ്റ്റിലായവരിൽ പ്രഫഷനലുകളും ഉൾപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും ഐ.ടി വിദഗ്ധരാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റയുടെ നിർദേശാനുസരണം എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ ഏകോപനത്തിൽ െഎ.ജി എസ്. ശ്രീജിത്ത്, എസ്.പിമാർ, സാങ്കേതിക വിദഗ്ധർ, വനിത പൊലീസ് ഓഫിസർമാർ എന്നിവരാണ് ഞായറാഴ്ച പുലർച്ചമുതൽ സംസ്ഥാനത്തുടനീളം ഒരേസമയം റെയ്ഡ് നടത്തിയത്. മൊബൈൽ ഫോണുകൾ, മോഡം, ഹാർഡ് ഡിസ്ക്കുകൾ, മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങി 285 ഉപകരണങ്ങൾ പിടിച്ചെടുത്തു.
ആറുമുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ വിഡിയോകളും ചിത്രങ്ങളും കണ്ടെടുത്തു. കോവിഡ് കാലത്ത് കുട്ടികൾക്കെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ വൻ വർധനയാണ് കണ്ടെത്തിയതെന്ന് എ.ഡി.ജി.പി അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
തിരുവനന്തപുരം: ചക്ക മുതൽ കൊറോണ വരെ പേരുകളിൽ സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല ഗ്രൂപ്പുകൾ. ഇതിൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളിൽ പലതും കേരളത്തിൽനിന്നെടുത്തത്. 'ഒാപറേഷൻ പി ഹണ്ട്' റെയ്ഡിലാണ് ഇത്തരം നിരവധി വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. ഇൻറർനെറ്റിൽനിന്ന് സി.എസ്.എം മെറ്റീരിയൽ ഡൗൺലോഡ്/ അപ്ലോഡ് ചെയ്യുന്നവരെ തിരിച്ചറിയാൻ ഹൈടെക് മോഡിലേക്ക് പോകാൻ കേരള പൊലീസിെൻറ സി.സി.എസ്.ഇ സെല്ലിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.