കൊച്ചി: പള്ളിക്കൈമാറ്റം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാറിന് ഒരു അവസരം കൂടി നൽകി ഹൈകോടതി. സുപ്രീം കോടതി ഉത്തരവുപ്രകാരം യാക്കോബായ പക്ഷം വിട്ടുകൊടുക്കേണ്ട പള്ളികൾ പിടിച്ചെടുത്ത് ഓർത്തഡോക്സ് വിഭാഗക്കാർക്ക് കൈമാറാൻ ഈ അവസരം വിനിയോഗിക്കാത്ത പക്ഷം സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കേണ്ടിവരുമെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.
പള്ളികൾ കൈമാറുന്ന വിഷയത്തിൽ കോടതി നിർദേശങ്ങൾ പാലിക്കാൻ പൊലീസിന് കൃത്യമായ കർമ പദ്ധതി ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു. പുളിന്താനം, മഴുവന്നൂർ, ഓടക്കാലി, പൂതൃക്ക, ചെറുകുന്നം, മംഗലംഡാം, എരിക്കിൻചിറ പള്ളികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹരജികളാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.