കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിൽ നിന്ന് പൊലീസുകാർ പണം വാങ്ങിയ സംഭവത്തിൽ അന്വേഷണം. കൊച്ചി മെട്രോ സി.ഐ അനന്ത് ലാലിനും വയനാട് മേപ്പാടി എസ്.ഐ വിപിനുമെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ലക്ഷങ്ങൾ കൈപ്പറ്റിയ കൊച്ചി മെട്രോ ഇൻസ്പെക്ടർ അനന്തലാൽ, വയനാട് മേപ്പാടി എസ്.ഐ എ.ബി വിപിൻ എന്നിവർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഡി.ജി.പി അനിൽകാന്താണ് ഉത്തരവിട്ടത്.
അനന്തലാൽ ഒരു ലക്ഷം രൂപയും , മേപ്പാടി എസ്. ഐ എബി വിപിൻ ഒരു ലക്ഷത്തി എൺപതിനായിരം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല നൽകിയിരുന്നത്. പണം കൈമാറിയത് മോൻസന്റെ സഹായിയും പോക്സോ കേസ് പ്രതിയുമായ ജോഷിയുടെ അക്കൗണ്ടിൽ നിന്നാണ്.
മോൻസനിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും, എന്നാൽ കടം ആയാണ് വാങ്ങിയതെന്നും ഉദ്യോഗസ്ഥർ നേരത്തെ മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.