കോഴിക്കോട്: ഇസ്ലാമിെൻറ പേരിൽ ഭീതി പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് കേരളത്തി ലെ മുസ്ലിം സ്ത്രീകളുടെ ഭാഗത്തുനിന്ന് അവരുടെ മൗലിക ചിന്തകളും അനുഭവങ്ങളും പങ്കു വെക്കുന്ന കൃതികൾ ഉണ്ടാകണമെന്ന് സാമൂഹിക പ്രവർത്തക ഡോ. വർഷ ബഷീർ. ഇസ്ലാമിക് പബ ്ലിഷിങ് ഹൗസ് (െഎ.പി.എച്ച്) സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ പുസ്തകമേളക്ക് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ തുടക്കം കുറിച്ചു. ലൈല അബു ലുഗൂദിെൻറ ആർ.കെ. ബിജുരാജ് വിവർത്തനം ചെയ്ത ‘മുസ്ലിം സ്ത്രീകൾക്ക് രക്ഷകരെ ആവശ്യമുണ്ടോ’ എന്ന ഗ്രന്ഥത്തിെൻറ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഇസ്ലാമോഫോബിയ ഉൽപാദിപ്പിക്കും വിധമുള്ള ഭാഷകൾ പ്രയോഗിക്കുന്നത് ഒഴിവാക്കാൻ ബോധപൂർവമായ ശ്രമം വേണമെന്നും അവർ ആവശ്യപ്പെട്ടു. ആരാമം സബ് എഡിറ്റർ ഫൗസിയ ഷംസ് പുസ്തകം ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലിയാണ് മേള ഉദ്ഘാടനം ചെയ്തത്.
അബ്ദുൽ അസീസ് അൻസാരി പൊൻമുണ്ടത്തിെൻറ ‘സംഗീതം ഇസ്ലാമിക വീക്ഷണത്തിൽ’ പ്രബോധനം എഡിറ്റർ ടി.കെ. ഉബൈദ്, െഎ.പി.എച്ച് ചീഫ് എഡിറ്റർ വി.എ. കബീറിന് കോപ്പി നൽകി പ്രകാശനം ചെയ്തു. സആദത്തുല്ലാ ഹുസൈനിയുടെ ‘മാറുന്ന ലോകവും ഇസ്ലാമിക ചിന്തയും’ (വിവ: അശ്റഫ് കീഴുപറമ്പ്) ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ പി. മുജീബുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം ഖാലിദ് മൂസ നദ്വിക്ക് നൽകി പ്രകാശനം ചെയ്തു. െഎ.പി.എച്ച് ഡയറക്ടർ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു.
അസിസ്റ്റൻറ് ഡയറക്ടർ കെ.ടി. ഹുസൈൻ സ്വാഗതവും മാനേജർ ടി.ടി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു. മേളയിൽ 30 ശതമാനം വരെ കിഴിവിൽ പുസ്തകങ്ങൾ ലഭിക്കും. ദിവസവും പ്രമുഖർ പെങ്കടുക്കുന്ന സാംസ്കാരിക പരിപാടികളുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.