ആത്മകഥയെഴുതാനൊരുങ്ങി ഇ.പി. ജയരാജൻ

കോഴിക്കോട്: ആത്മ കഥയെഴുതാനൊരുങ്ങി എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ഇ.പി. ജയരാജൻ. രാഷ്ട്രീയ ജീവിതത്തിലെ വിവാദങ്ങളെ കുറിച്ച് ഇ.പി. പുസ്തകത്തിൽ തുറന്നെഴുതുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസമാണ് ഇ.പിയെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത്. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേകറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ചയാണ് നടപടിയെടുക്കാൻ കാരണം.

പേരാമ്പ്ര എം.എൽ.എയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി. രാമകൃഷ്ണനാണ് പുതിയ കൺവീനർ. മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ വെള്ളിയാഴ്ച ഇ.പി. ജയരാജനുമുണ്ടായിരുന്നു. നടപടി തീരുമാനം അറിഞ്ഞതോടെ ഉച്ചക്ക് ശേഷമുള്ള സെക്രട്ടറിയേറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്ന ഇ.പി. ജയരാജൻ ശനിയാഴ്ചത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങി.

തന്നേക്കാൾ ജൂനിയറായ എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതു മുതൽ തുടങ്ങിയ പിണക്കമാണ് ഇ.പി. ജയരാജനെതിരായ നടപടിയിലേക്ക് നയിച്ചത്. ഇ.പി. ജയരാജന്‍റെ തുടർനീക്കമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സമീപകാലത്ത് സി.പി.എമ്മിൽ മുതിർന്ന നേതാവിനെതിരെ ഉണ്ടാകുന്ന അച്ചടക്ക നടപടിയാണിത്.

Tags:    
News Summary - E P Jayarajan to write autobiography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.