സരിതയുടെ കത്തിലെ ലൈംഗികാരോപണങ്ങൾക്കു പിന്നിൽ ഗണേഷ് -ഫെനി ബാലകൃഷ്ണൻ 

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നതും സോളാര്‍ അന്വേഷണ കമീഷൻ റിപ്പോര്‍ട്ടിെൻറ ഭാഗമാക്കിയതുമായ സരിത എസ്. നായരുടെ 25 പേജുള്ള കത്ത് വ്യാജമാണെന്നും ഇതിനു പിന്നില്‍ കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയാണെന്നുമുള്ള വെളിപ്പെടുത്തലുമായി സരിതയുടെ മുൻ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. 

തിരുവനന്തപുരം പ്രസ്ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഫെനി ഇക്കാര്യങ്ങൾ പറഞ്ഞത്. 2013ൽ ജയിലിൽനിന്ന് സരിത എഴുതി തനിക്ക് കൈമാറിയ 21 പേജുള്ള കത്തിൽ ഒരു വ്യക്തിക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ചിരുന്നില്ല. കത്തിലേക്ക് ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ലൈംഗികമായി ഉപയോഗിെച്ചന്ന പരാമര്‍ശങ്ങള്‍ ഗണേഷ് കുമാറിെൻറ നിര്‍ദേശപ്രകാരം പിന്നീട് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇത് 2015 മാർച്ച് 13നായിരുന്നു. 2013ലാണ് സരിത കത്ത് എഴുതിയതെന്ന് കമീഷൻ പറയുന്നത് തെറ്റാണെന്നും ഫെനി പറഞ്ഞു. 

ഇതുസംബന്ധിച്ച വസ്തുതകൾ ശിവരാജൻ കമീഷൻ മുമ്പാകെ വ്യക്തമാക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. പുതിയ അന്വേഷണ സംഘത്തിനു മുന്നില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തും. ഗണേഷ്‌ കുമാർ തയാറാക്കിയ നാല് പേജ് കരട് സ്വന്തം കൈപ്പടയിൽ പകർത്തി എഴുതുകയായിരുന്നു സരിത ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇങ്ങനെയാണ് കൂട്ടിച്ചേര്‍ത്തത്. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കാത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതെന്ന് ഗണേഷ് കുമാറിെൻറ ബന്ധു ശരണ്യ മനോജും പി.എ പ്രദീപും തന്നോട് പറെഞ്ഞന്നും ഫെനി പറഞ്ഞു. 

യഥാർഥ കത്ത് 21പേജുള്ളത്; കൂട്ടിച്ചേർക്കൽ നടത്തിയത് മനോജ്
തിരുവനന്തപുരം: പത്തനംതിട്ട ജയിലില്‍നിന്ന് താന്‍ വാങ്ങിയ 21 പേജുള്ള സരിതയുടെ കത്ത് ജയില്‍ സൂപ്രണ്ട് കണ്ട് ബോധ്യപ്പെട്ടതാണെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഇക്കാര്യം ജയില്‍ രേഖകളിലും വ്യക്തമാക്കുന്നുണ്ട്. കത്ത് ജയിലിനു പുറത്തുള്ള ഗണേഷ്് കുമാറിെൻറ പി.എ പ്രദീപിന് കൈമാറുകയായിരുന്നു. സരിതയുടേത് 21 പേജുള്ള കത്താണെന്ന് ജയില്‍ സൂപ്രണ്ട് ജുഡീഷ്യല്‍ കമീഷന് മുന്നില്‍ വെളിപ്പെടുത്തിയെങ്കിലും കമീഷന്‍ ഇക്കാര്യം ഗൗനിച്ചില്ല. ഗണേഷിെൻറ ബന്ധുവായ ശരണ്യ മനോജെന്ന മനോജും പി.എ പ്രദീപും കൂട്ടിച്ചേര്‍ക്കാനുള്ള കാര്യങ്ങൾ എഴുതി തനിക്കും സരിതക്കും കൈമാറിയത് 2015 മാര്‍ച്ച് 13ന് കൊട്ടാരക്കരയിലായിരുന്നു. 

തെൻറ ആ ദിവസത്തെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇതു ശരിയാണെന്ന് വ്യക്തമാകും. പിന്നീട് വീട്ടിലെത്തി സരിത സ്വന്തം കൈപ്പടയില്‍ കത്തെഴുതുകയായിരുന്നു. ജയിലിലായിരിക്കുമ്പോള്‍ താനെഴുതിയ കത്ത് ഗണേഷിെൻറ പി.എയുടെ ൈകയില്‍ മാത്രമേ നല്‍കാവൂവെന്ന് സരിത നിര്‍ദേശിച്ചിരുന്നു. കമീഷെൻറ കണ്ടെത്തലുകള്‍ പക്ഷപാതപരമാണ്. അന്നത്തെ സര്‍ക്കാറിനെതിരെ എന്തെങ്കിലും പറയാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ സമ്മര്‍ദം ചെലുത്തുെന്നന്ന് സരിത തന്നോട് പറഞ്ഞിരുന്നു. കമീഷെൻറ നിലപാട് ശരിയല്ലെന്നും ഹൈകോടതിയില്‍ പോകണമെന്നും സരിത ആവശ്യപ്പെട്ടിരുന്നു. ബിജു രാധാകൃഷ്ണനും ജസ്റ്റിസ് ശിവരാജനെതിരെയും സെക്രട്ടറി ദിവാകരനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. 

സരിതയും താനും പിണങ്ങിയിട്ടില്ല. താന്‍ സരിതയുടെ കേസുകള്‍ വാദിക്കുന്നതില്‍നിന്ന് സ്വയം ഒഴിയുകയായിരുന്നു. കേസ് നടത്തിയതിന് സരിത മാന്യമായ ഫീസ് തെന്നങ്കിലും നന്ദി കാണിച്ചില്ല. ഒരു അഭിഭാഷകന്‍ എന്നതിനെക്കാള്‍ കൂടുതല്‍ വ്യക്തിബന്ധം തങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഒരിക്കല്‍ പോലും ഏതെങ്കിലും നേതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് സരിത തന്നോട് പറഞ്ഞിട്ടില്ല. തന്നെ കേസുകളില്‍നിന്നൊഴിവാക്കണമെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഗണേഷ്‌ കുമാർ ഒരിക്കൽ തന്നെ നേരിൽ കണ്ടിരുന്നു. രണ്ടു ദിവസം മുമ്പ് സരിത തന്നെ വിളിെച്ചന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. 

Tags:    
News Summary - Feni Balakrishnan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.