കണ്ണൂരിൽ എസ്.ഐയെയും പൊലീസുകാരെയും പൂട്ടിയിട്ട് ആക്രമിച്ചു

കണ്ണൂർ: പൊലീസ് പട്രോളിങ്ങിനിനെ എസ്.ഐയെയും പൊലീസുകാരെയും ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു. കണ്ണൂർ ടൗൺ എസ്.ഐ സി.എച്ച്. നസീബ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് അത്താഴക്കുന്നിൽ ഏഴുപേരടങ്ങുന്ന മദ്യപസംഘം ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ പട്രോളിങ്ങിനിടെ അത്താഴക്കുന്നിലെ ക്ലബിൽ കുറച്ചുപേർ മദ്യപിക്കുന്നത് കണ്ട് പരിശോധിക്കാൻ കയറിയപ്പോഴാണ് ആക്രമണമെന്ന് പൊലീസുകാർ പറഞ്ഞു.

മദ്യപാനം തടഞ്ഞ പൊലീസുമായി മദ്യപർ വാക്കേറ്റത്തിലായി. തുടർന്നാണ് പുറത്തുനിന്ന് ക്ലബ്മുറി പൂട്ടിയിട്ട് ആക്രമിച്ചത്. മുറിയുടെ അകത്തുണ്ടായിരുന്ന ഏഴുപേർ ചേർന്നാണ് മർദിച്ചത്. പൊലീസുകാർ നാലുപേർ മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി മൂന്നുപേരെ പിടികൂടി. നാലുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കുഞ്ഞിപ്പള്ളി ഓലാട്ടുചാൽ കൃഷ്ണപ്രിയ നിവാസിൽ അഭയ് (22), കോട്ടാളി ഗീതാലയത്തിൽ അഖിലേഷ് (26), വള്ളുവക്കണ്ടി അൻസീർ (21) എന്നിവരാണ് അറസ്റ്റിലായത്. ക്ലബിനകത്തുനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. ആക്രമണത്തിൽ എസ്.ഐ സി.എച്ച്. നസീബിന് തോളെല്ലിന് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫിസർമാരായ അനീഷിനും പരിക്കേറ്റു. ഇവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സതേടി. 

Tags:    
News Summary - In Kannur SI and policemen were locked up and attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.