കെ-റെയിൽ കേരളത്തെ തെക്കോട്ട് എടുക്കുന്ന പദ്ധതി –ജനകീയ സമിതി

തിരുവനന്തപുരം: കെ-റെയിൽ കേരളത്തെ തെക്കോട്ട് എടുക്കുന്ന പദ്ധതിയാണെന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷ‍ൻ സംഘടിപ്പിച്ച സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.പി.ആർ പോലും നിയമസഭയിൽവെക്കാതെ പൊതുജനങ്ങളുമായി ചർച്ച ചെയ്യാതെ എന്ത് വികസനമാണ് പിണറായി വിജയൻ നടത്താൻ പോകുന്നത്. കെ.എസ്.ആർ.ടി.സിയിൽ ജീവിതം ഹോമിച്ചവർ പോലും സെക്രേട്ടറിയേറ്റിന് മുന്നിൽ പെൻഷന് സമരം ചെയ്യുന്നു. ഉദ്യോഗാർഥികൾ തൊഴിലിന് സമരം ചെയ്യുന്നു. ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാർക്ക് ശമ്പളം നൽകിയിട്ട് രണ്ടുമാസമായി.

സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനെല്ലാം സർക്കാർ കാരണം പറയുന്നത്. അത്തരമൊരു സ്ഥിതിയിലാണ് കോടികൾ വായ്പയെടുത്ത് ഇത്തരമൊരു പദ്ധതി നാടിനെ ഉദ്ധരിക്കാനെന്ന പേരിൽ നടപ്പാക്കുന്നത്. ഇടതുപക്ഷമെന്നാണ് പേര്. എന്നാൽ ചെങ്കൊടിയുടെ മാന്യത പുലർത്തുന്ന പ്രവർത്തനങ്ങളും വർത്തമാനവുമല്ല പിണറായി വിജയനിൽ നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ.ഐ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡൻറ് ഇ.വി. പ്രശാന്ത്, സംസ്ഥാന സെക്രട്ടറി പി.കെ. പ്രഭാഷ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - janakeeya samithi against K Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.