അലോക് വര്‍മയുടെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി കെ-റെയിൽ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ പ്രാഥമിക സാധ്യതാപഠന സംഘത്തിലുണ്ടായിരുന്ന അലോക് വര്‍മയുടെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി കെ-റെയിൽ. അലോക് വർമയുടെ നേതൃത്വത്തിൽ ഡി.പി.ആർ സമർപ്പിച്ചത് അറിയില്ലെന്ന് എം.ഡി. അജിത്കുമാർ പ്രതികരിച്ചു.

18 മാസമെടുത്താണ് ഡി.പി.ആർ തയാറാക്കിയത്. ആദ്യത്തെ മൂന്ന്-മൂന്നര മാസമാണ് അദ്ദേഹം ഉണ്ടായിരുന്നത്. ആദ്യ മൂന്നുമാസം പ്രാഥമിക 'ടേബിൾ സ്കെച്ചസ്' മാത്രമേ തയാറാകൂ.

പ്രൊജക്ട് റിപ്പോർട്ട് തയാറാക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നതിന് മുമ്പ് തന്നെ പഠന ഏജൻസി സിസ്ട്ര അദ്ദേഹത്തിെൻറ സർവിസ് അവസാനിപ്പിച്ച് മറ്റൊരു വിദഗ്ധനെ ഉൾപ്പെടുത്തി. പദ്ധതി വെള്ളപ്പൊക്കത്തിന് ഇടയാക്കില്ല. പദ്ധതികളിലും വാണിജ്യ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - K Rail reply to criticism and allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.