കൊച്ചി: അനുയായികളില്ലാതെ നേതാക്കളാണ് സി.പി.എമ്മിലേക്ക് പോയതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. 32 വർഷം കോൺഗ്രസിെൻറ എല്ലാ സ്ഥാനത്തും ഇരുന്നയാളാണ് അനിൽകുമാർ. എ.കെ.ജി സെൻററിൽ ചെന്നുകയറുമ്പോൾ ചുമലിൽ കൈവെക്കാൻ ഒരു പ്രവർത്തകൻപോലും കൂടെയുണ്ടായില്ല. കോൺഗ്രസിൽനിന്ന് രാജിെവച്ചവരോടൊപ്പം അണികളാരും പോയിട്ടില്ല. സംഘടന തെരഞ്ഞെടുപ്പ് നടക്കാത്തതിനാലാണ് ഇവരൊക്കെ നേതാക്കളായത്. കോൺഗ്രസിലെ പുനഃസംഘടന എളുപ്പമല്ല. അതിന് സമയമെടുക്കും. കോൺഗ്രസ് ആദ്യമായി സെമി കാഡറിലേക്ക് പോവുകയാണ് -പ്രസ് ക്ലബ് മുഖാമുഖത്തിൽ സുധാകരൻ പറഞ്ഞു.
ബിഷപ്പിെൻറ പരാമർശം ഉണ്ടാക്കിയ പ്രതിസന്ധി മുളയിലേ അവസാനിപ്പിക്കേണ്ടതാണ്. സർക്കാറിനോട് ആവശ്യപ്പെട്ടത് ആ ചർച്ച അവസാനിപ്പിക്കണമെന്നാണ്. എന്നാൽ, സർക്കാർ മൗനത്തിലായിരുന്നു. അപ്പോൾ കോൺഗ്രസിന് നിസ്സംഗതയോടെ നിൽക്കാനാവില്ല. കോൺഗ്രസിെൻറ സംഭാവനയാണ് മതേതരത്വം. സാമുദായികമൈത്രി നിലനിർത്തണമെന്ന ലക്ഷ്യംവെച്ചാണ് ബിഷപ്പിനെയും ഇമാമുമാരെയും കണ്ടത്. ഒരു മേശക്ക് ഇരുവശമിരുന്ന് ചർച്ച നടത്തി പ്രശ്നം പരിഹരിക്കണം.
ബി.ജെ.പി മതേതരത്വം തകർക്കാൻ കാത്തിരിക്കുകയാണ്. സി.പി.എമ്മും അവസരവാദ രാഷ്ട്രീയശൈലിയാണ് സ്വീകരിച്ചത്. ബിഷപ്പിെൻറ പ്രസ്താവനയുടെ പിന്നാമ്പുറം ആരും പരിശോധിച്ചില്ല. ആ പ്രസംഗം മുഴുവൻ കേൾക്കണം. അദ്ദേഹം ഉദ്ദേശിച്ചത് അപ്പോൾ മനസ്സിലാകും. ബിഷപ്പിനെ അവിശ്വസിക്കുന്നില്ല. മുഖ്യമന്ത്രി പ്രസ്താവന നടത്തുകയല്ല, പ്രവൃത്തിയിൽ കാണിക്കണം. മുഖ്യമന്ത്രിക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ലവ് ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് സർക്കാർ പറയണം- സുധാകരൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി ശശികാന്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.