കൊണ്ടോട്ടി: കരിപ്പൂരിൽനിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കി. വിമാനം അനിശ്ചിതമായി വൈകിയതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. വെള്ളിയാഴ്ച പുലർച്ച ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. കരിപ്പൂരിൽ വിമാനം എത്താത്തതിനെ തുടർന്നാണ് സർവിസ് റദ്ദാക്കേണ്ടി വന്നത്. എന്നാൽ, യാത്രയെ സംബന്ധിച്ച് കൃത്യമായ അറിയിപ്പുകളൊന്നും ലഭിക്കാതെ വന്നതോടെയാണ് രാവിലെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നീടാണ് യാത്രക്കാർക്ക് വിമാനം റദ്ദാക്കിയത് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. 160 പേരാണ് ഇൗ വിമാനത്തിൽ പോകേണ്ടിയിരുന്നത്.
അേതസമയം, യാത്രക്കാർക്ക് മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി വിമാന കമ്പനി അധികൃതർ അറിയിച്ചു. കുറച്ചുപേരെ മംഗളൂരു, കൊച്ചി വിമാനത്താവളം വഴി യാത്രയാക്കി. ഇതിനായി ടാക്സി സൗകര്യം ഒരുക്കിയിരുന്നു. ബാക്കിയുള്ളവർക്ക് കരിപ്പൂരിൽനിന്ന് രാത്രിയുള്ള വിമാനത്തിലും കുറച്ചുപേർക്ക് മറ്റ് ദിവസത്തേക്ക് ടിക്കറ്റ് മാറ്റിനൽകുകയും ചെയ്തതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.