കരിപ്പൂർ റൺവേ വികസനം; നഷ്ടപരിഹാരത്തുക വിതരണം അവസാനഘട്ടത്തിലേക്ക്

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ സുരക്ഷ മേഖല (റെസ) ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരത്തുക വിതരണം അവസാന ഘട്ടത്തിലേക്ക്. ഒരാഴ്ചക്കകം ഭൂവുടമകള്‍ക്കെല്ലാം രേഖകള്‍ പരിശോധിച്ച് നഷ്ടപരിഹാരം ലഭ്യമാക്കുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. കൂടുതല്‍ ആവശ്യമായി വരുന്ന തുക ഉടന്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രേഖ പരിശോധന പൂര്‍ത്തിയാക്കിയ 15 കൈവശക്കാരുടെ ഭൂമി ബുധനാഴ്ച ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു. ഇവര്‍ ലഭ്യമാക്കിയ രേഖകള്‍ അടിസ്ഥാനമാക്കി നല്‍കേണ്ട നഷ്ടപരിഹാരത്തുക ബുധനാഴ്ചയാകും നിര്‍ണയിക്കുക. ചൊവ്വാഴ്ച 10 ഭൂവുടമകളില്‍ നിന്ന് ഏറ്റെടുത്ത ഭൂമിക്ക് 8.04 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി. നേരത്തെ എട്ട് കൈവശാവകാശികള്‍ക്ക് 4.29 കോടി രൂപ അനുവദിച്ചിരുന്നു.

ഇതോടെ ചൊവ്വാഴ്ച വരെ 18 കൈവശാവകാശികള്‍ക്കായി 12.33 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. വിമാനത്താവള റൺവേ വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിക്കും അനുബന്ധ വസ്തുവഹകള്‍ക്കുമായി 71.15 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ ആദ്യഘട്ടത്തില്‍ 18.25 കോടി രൂപയാണ് വിതരണത്തിനായി ലഭ്യമാക്കിയത്. ബാക്കിയുള്ള 5.92 കോടി രൂപക്ക് പുറമെ ആവശ്യമായ തുക അടുത്തദിവസം അനുവദിക്കും. ബാങ്ക് അക്കൗണ്ട് വഴിയാണ് നഷ്ടപരിഹാരത്തുക അനുവദിക്കുന്നത്. റെസയുടെ നീളം 90 മീറ്ററില്‍ നിന്ന് 240 മീറ്ററായി വിപുലീകരിക്കാനാണ് ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ അതിര്‍ത്തി ശാസ്ത്രീയമായി നിര്‍ണയിച്ചതോടെ നിലവില്‍ ഏറ്റെടുക്കുക 12.506 ഏക്കറാണ്. പള്ളിക്കല്‍ വില്ലേജില്‍ നിന്ന് 5.566 ഏക്കറും നെടിയിരുപ്പില്‍ നിന്ന് 6.94 ഏക്കറുമാണ് അവസാന കണക്കനുസരിച്ച് ഏറ്റെടുക്കുന്നത്. 

Tags:    
News Summary - Karipur Runway Development; Distribution of compensation towards final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.