തിരുവനന്തപുരം: കോവിഡ് വ്യാപനത്തെതുടർന്ന് മാറ്റിവെച്ച കേരള അഡ്മിനിട്രേറ്റിവ് സർവിസിലേക്കുള്ള അഭിമുഖം സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കാൻ പി.എസ്.സി തീരുമാനം. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30ഓടെ അവസാനിപ്പിക്കുന്നതരത്തിലാണ് അഭിമുഖങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 582 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
ഒന്നാം സ്ട്രീമിെൻറ മെയിൻ ലിസ്റ്റിൽ 68 പേരും സപ്ലിമെൻററി ലിസ്റ്റിൽ 129 പേരുമുണ്ട്. രണ്ടാം സ്ട്രീമിൽ 70, 119, മൂന്നാം സ്ട്രീമിൽ 71, 125 എന്നിവർ വീതം ഉൾപ്പെട്ടതാണ് മെയിൻ, സപ്ലിമെൻററി ലിസ്റ്റുകൾ.
ഈ മാസം മുതൽ അപേക്ഷകർ കുറവായുള്ള എഴുത്തു പരീക്ഷകൾ ആരംഭിച്ചെങ്കിലും വലിയ പരീക്ഷകൾ ആഗസ്റ്റ് മുതൽ നടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് പി.എസ്.സി. പൊതുഗതാഗതം സുഗമമാകുന്ന മുറക്ക് മാത്രമേ കൂടുതൽ പേർ അപേക്ഷകരായുള്ള പരീക്ഷകൾ നടത്തൂ. അതേസമയം ജൂലൈയിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകൾ ആഗസ്റ്റ് നാലിന് രാത്രി 12 വരെ സ്വീകരിക്കും.
പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ല പരീക്ഷാ കേന്ദ്രങ്ങളിൽെവച്ച് ഒ.എം.ആർ രീതിയിലാകും നടത്തുക. ലോക്ഡൗൺമൂലം പരീക്ഷ നടത്താൻ സാധിക്കാതിരുന്ന ജനുവരിയിലെ വകുപ്പുതല പരീക്ഷക്ക് ഫീസടച്ചോ ഫ്രീ ചാൻസിലോ അപേക്ഷിച്ചിരുന്നതും അഡ്മിറ്റ് ചെയ്യപ്പെട്ടതുമായ പരീക്ഷകൾക്ക് ജൂലൈയിലെ വിജ്ഞാപനപ്രകാരം പുതുതായി അപേക്ഷിക്കേണ്ടതില്ല.
എന്നാൽ, 2021 ജനുവരി വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്ക് പുതിയ വിജ്ഞാപനത്തിലേക്ക് മാറ്റപ്പെടുന്ന അപേക്ഷയിൽ പരീക്ഷാകേന്ദ്രം സംബന്ധിച്ച മേഖല/ജില്ല എന്നിവ മാറ്റുന്നതിനും നേരത്തേ അപേക്ഷിച്ച പരീക്ഷകൾക്ക് പുറമെ പുതിയവ കൂട്ടിച്ചേർക്കാനും സാധിക്കും.
2021 ജനുവരി മുതലുള്ള അപേക്ഷകരിൽ ആദ്യമായി വകുപ്പുതല പരീക്ഷക്ക് ഒറ്റത്തവണ രജിസ്േട്രഷൻ ചെയ്യുന്നവർ ആറു മാസത്തിനകം എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം. ഫോട്ടോക്ക് പ്രസ്തുത തീയതി മുതൽ 10 വർഷത്തേക്ക് പ്രാബല്യമുണ്ടായിരിക്കും. നിലവിൽ രജിസ്റ്റർ ചെയ്തവർ 10 വർഷ കാലാവധി അധികരിച്ച ഫോട്ടോകൾക്ക് പകരം പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.