കാഞ്ഞങ്ങാട്: പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചത് ചോദ്യംചെയ്ത പത്തൊമ്പതുകാരനെ കാറിൽകൊണ്ടുപോയി അഞ്ചംഗസംഘം ആക്രമിച്ചു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബാരമുല്ലച്ചേരിയിലെ എം.ജി. സുനീഷ് ഗോപാലനെയാണ് ആക്രമിച്ചത്.
ബുധനാഴ്ച വൈകീട്ട് ഉദുമ പെട്രോൾ പമ്പിൽ സ്കൂട്ടറിൽ പെട്രോൾ അടിക്കാനെത്തിയ യുവാവിനെയാണ് കാറിൽ കയറ്റിക്കൊണ്ടുപോയി ആക്രമിച്ചതെന്നാണ് പരാതി. പെരുമ്പള അണിഞ്ഞയിൽ കൊണ്ടുപോയി ഇവിടെവെച്ച് മുഖത്തടിച്ചും കഴുത്തിനുപിടിച്ചും മർദിച്ചതായാണ് പരാതി. പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചത് ചോദ്യംചെയ്ത വിരോധമാണ് മർദിക്കാനുള്ള കാരണമെന്ന് പൊലീസിനോട് പറഞ്ഞു. നിഷിൻ ഉൾപ്പെടെയുള്ളവർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.