കണ്ണുവെച്ച് കെ.എം. ഷാജി; ഇറക്കുമതി സ്ഥാനാർഥികൾ വേണ്ടെന്ന ആവശ്യവുമായി കാസർകോട് ലീഗ് നേതൃത്വം പാണക്കാട്ട്

കാസർകോട്: മുസ്ലിം ലീഗിെൻറ രണ്ടാമത്തെ തട്ടകമായ കാസർകോേട്ടക്ക് അന്യജില്ലകളിൽനിന്ന് സ്ഥാനാർഥികളെ അടിച്ചേൽപിക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലാ നേതൃത്വം സംസ്ഥാന പ്രസിഡൻറ് ഹൈദരലി തങ്ങളെ പാണക്കാട്ട് വീട്ടിൽ ചെന്ന് കണ്ടു. മുൻ മന്ത്രി സി.ടി. അഹമ്മദലിയുടെ നേതൃത്വത്തിലാണ് നേതാക്കൾ എത്തിയത്.

ജില്ലയിലെ സീറ്റുകൾ ജില്ലയിലെ നേതാക്കൾക്കുതന്നെ നൽകണമെന്ന് ഉറപ്പിച്ച് ആവശ്യപ്പെട്ട ജില്ലാ നേതൃത്വത്തോട് അനുകൂല സമീപനമാണ് തങ്ങൾ കൈക്കൊണ്ടതെന്നാണ് അറിയുന്നത്. പുറമെനിന്നും സ്ഥാനാർഥികൾ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചതായി അറിയുന്നു.

കെ.എം. ഷാജി അഴീക്കോട് മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ച് കാസർകോട് സീറ്റിലേക്ക് കണ്ണുവെച്ച സാഹചര്യത്തിലാണ് നേതാക്കൾ കൂട്ടത്തോടെ വ്യാഴാഴ്ച പാണക്കാേട്ടക്ക് പോയത്. നിലവിൽ കാസർകോട് മണ്ഡലത്തിൽ എൻ.എ. നെല്ലിക്കുന്ന് രണ്ട് തവണ പൂർത്തിയാക്കി. മഞ്ചേശ്വരത്ത് എം.സി. ഖമറുദ്ദീനു സീറ്റ് ലഭിക്കാനിടയില്ല.

മഞ്ചേശ്വരത്തേക്ക് മണ്ഡലത്തിനു പുറത്തുനിന്നുള്ളയാളും കാസർകോേട്ടക്ക് ജില്ലക്ക് പുറത്തുനിന്നുള്ളയാളും വരേണ്ടതില്ലെന്ന വികാരമാണ് ലീഗ് നേരിടുന്ന പ്രതിസന്ധി. കാസർകോട് മണ്ഡലത്തിൽ എൻ.എ. നെല്ലിക്കുന്ന് തന്നെ വീണ്ടും മത്സരിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്.

മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽഎയും ഉണ്ടായിരുന്നുവെങ്കിലും സ്ഥാനാർഥി പ്രശ്നം ചർച്ചചെയ്യാൻ അദ്ദേഹം നിന്നില്ല. ജില്ല പ്രസിഡൻറ് ടി.ഇ. അബ്ദുള്ള, ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ, ട്രഷറർ കല്ലട്ര മാഹിൻ, പി.എം മുനീർ ഹാജി, വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.കെ. ബാവ, കെ. മുഹമ്മദ് കുഞ്ഞി, വി.കെ. ബാവ, മൂസാബി. ചെർക്കള എന്നിവരാണ് പാണക്കാട് എത്തിയത്. 

ൈഹദരലി തങ്ങളെ കൂടാതെ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരെ കണ്ട് സംസാരിക്കുകയും ചെയ്തു.

Tags:    
News Summary - Kasargod League leadership in Panakkad with the demand that there should be no import candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.