അടുത്ത മൂന്ന് മണിക്കൂർ ഏഴ് ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിൽ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ ഒക്ടോബർ 26 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാസ്ഥാ വകുപ്പ് അറിയിച്ചു. 25ന് കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നുമുതൽ നവംബർ 4 വരെ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒക്ടോബർ 28വരെ കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളുടെ തീരദേശ പ്രദേശങ്ങൾ ഒഴികെയുള്ള മേഖലയിൽ കൂടുതൽ മഴ ലഭിച്ചേക്കും.

ചൊവ്വാഴ്ച തുറന്ന ഇടുക്കി ജലസംഭരണിയിലെ ചെറുതോണി ഡാമിെൻറ രണ്ട് ഷട്ടറുകൾ അടച്ചു. രണ്ട്, നാല് ഷട്ടറുകളാണ് ഉച്ചക്ക് ഒരു മണിയോടെ അടച്ചത്. ഇതോടൊപ്പം മൂന്നാം നമ്പർ ഷട്ടർ നിലവിലെ 35 സെന്‍റീമീറ്ററിന് നിന്ന് 40 സെന്‍റീമീറ്ററിലേക്ക് ഉയർത്തി. രാവിലെ നടന്ന അവലോകന യോഗത്തിലാണ് ഷട്ടറുകൾ അടക്കാൻ തീരുമാനിച്ചത്.

2403 അടിയാണ് അണക്കെട്ടിെൻറ പൂർണ സംഭരണശേഷി. നിലവിൽ 2398.20 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 94.37 ശതമാനമാണ്. അണക്കെട്ടിൽ ഒാറഞ്ച് അലർട്ടാണ് നിലവിലുള്ളത്.

ജലനിരപ്പ് 2398.08 അടിയായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 11നാണ് മൂന്ന് ഷട്ടറുകൾ 35 സെൻറിമീറ്റർ വീതം തുറന്നത്. മിനിറ്റിൽ 60 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കിയത്.

ഇടുക്കി ജലാസംഭരണിയിലേക്കുള്ള നീരോഴുക്ക് കുറഞ്ഞതിനാലും കാലാവസ്ഥ അനുകൂലമായതിനാലും ആണ് തുറന്ന് വിടുന്ന വെള്ളത്തിന്‍റെ അളവ് കുറക്കുന്നത്.

Tags:    
News Summary - kerala rain updates 22nd october 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.