കെ.എസ്.ആർ.ടി.സി: ശമ്പള വിതരണത്തിന്  വായ്പ ശരിയായില്ല

തിരുവനന്തപുരം: െക.എസ്.ആർ.ടി.സിയിൽ ഏപ്രിലിലെ ശമ്പളവിതരണത്തിന് നടപടി എങ്ങുമെത്തിയില്ല. എറണാകുളം ജില്ല സഹകരണ ബാങ്കിൽനിന്ന് 100 കോടി വായ്പെയടുക്കാനുള്ള നീക്കത്തിലാണ് മാനേജ്മെൻറ്. ഇതിനായി എം.ഡി രാജമാണിക്യം നേരിട്ട് എറണാകുളത്തെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടും വായ്പ ലഭിക്കാതായതോടെ ശമ്പളവിതരണം തിങ്കളാഴ്ചയെങ്കിലും നടത്താനുള്ള നീക്കത്തിലാണ് മാനേജ്െമൻറ്. പെന്‍ഷന്‍, ശമ്പളം, ആനുകൂല്യം എന്നിവ നല്‍കാന്‍ കടംവാങ്ങലല്ലാതെ മറ്റ് മാര്‍ഗമില്ലാത്ത സ്ഥിതിയാണ്. മാസങ്ങളായി വായ്പയിലാണ് ശമ്പളം നല്‍കുന്നത്. 80,000 അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്. 

കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. ഓരോമാസവും നഷ്ടവും കടവും കുമിഞ്ഞുകൂടുകയാണ്. പ്രതിമാസത്തെ വരവും ചെലവും തമ്മിലെ അന്തരം ശരാശരി 135 കോടിയിലെത്തിയെന്ന്് കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കുള്ള 2726.07 കോടിയും സർക്കാറിനുള്ള 1704.66 കോടിയുമടക്കം ആകെ കടം 4430.73 കോടിയാണ്.  

2013 ഏപ്രിലിനുശേഷം സർവിസിൽ പ്രവേശിച്ച ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനാണ്. ഈ ഇനത്തിൽ ശമ്പളത്തിൽനിന്ന് പിടിച്ച തുക ഇനിയും കണക്കിൽപെടുത്തിയിട്ടില്ല. ആകെയുള്ള 40,894 ജീവനക്കാരിൽ 8629പേർ താൽക്കാലിക ജീവനക്കാരാണ്. 45,000ഓളം തൊഴിലാളികളും 39,000ഓളം പെൻഷൻകാരുമാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്.  

Tags:    
News Summary - ksrtc salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.