മൂവാറ്റുപുഴ: 'സി.പി പോയി, കോൺഗ്രസ് വന്നു. കോളറ വസൂരി വന്നു...' കേരളത്തിൽ ആദ്യമായി ഉയർന്ന തെരഞ്ഞെടുപ്പുഗാനമായിരുന്നു ഇത്. 1950കളിൽ കേരളത്തിലങ്ങോളം ഈ തെരഞ്ഞെടുപ്പുഗാനം അലയടിച്ചു. നാട്ടുകാർ ഏറ്റെടുത്ത ഈ ഗാനം എഴുതി ചിട്ടപ്പെടുത്തിയത് മൂവാറ്റുപുഴ സ്വദേശികളായ അലി സഹോദരന്മാരുടെ നേതൃത്വത്തിെല ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘമായിരുന്നു. 1957ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിെൻറ മുഖ്യആകർഷവും ഈ ഗാനമായിരുന്നു.
ടേപ് റെേക്കാഡർപോലുമില്ലാതിരുന്ന അക്കാലത്ത് തുറന്ന വാഹനത്തിൽ മൈക്ക് സെറ്റ് െവച്ചുകെട്ടി ഒരു ഹാർമോണിയത്തിെൻറയും തബലയുെടയും സഹായത്തോടെയായിരുന്നു വായ്പാട്ടുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം പാടിയിരുന്നത്. ജനങ്ങളുടെ ചുണ്ടുകളിൽ തത്തിക്കളിച്ച ആ ഗാനത്തിന്, മുൻ ചീഫ് സെക്രട്ടറി ബാബുപോൾ ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭ വന്നപ്പോൾ 'ആൻറണി പോയി ചാണ്ടി വന്നു' എന്ന പാരഡി ചമച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പുഗാനം ചിട്ടപ്പെടുത്തിയ അലി സഹോദരന്മാരിൽ ഒരാളായ മൂവാറ്റുപുഴ കാവുങ്കര പാലത്തിങ്കൽ പി.എ. അലിയാരിെൻറ മകൻ അലിസൺ ഈ തെരഞ്ഞെടുപ്പുകാലത്ത് പിതാവിെൻറ പാത പിന്തുടർന്ന് തെരഞ്ഞെടുപ്പുഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന തിരക്കിലാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്ഥാനാർഥിയുടെ വ്യക്തിത്വവും പ്രാഗല്ഭ്യവുമൊക്കെ വോട്ടർമാരെ അറിയിക്കാൻ ഇമ്പമേറിയ പാട്ടുകൾ സൃഷ്ടിക്കപ്പെടുകയാണ് അലിസണിെൻറ നേതൃത്വത്തിൽ.
രാഷ്ട്രീയവും വികസന പരിപാടികളും കുറിക്കുകൊള്ളുന്ന വാക്കുകളിൽ ഒഴുകിയെത്തുന്ന ഒരൊറ്റ കേൾവിയിൽതന്നെ ചുരുങ്ങിയ നിമിഷങ്ങൾകൊണ്ട് വോട്ടർമാരെ വശത്താക്കുന്ന വോട്ടുപാട്ടുകൾ.
വോട്ടർമാർ പെട്ടെന്ന് ശ്രദ്ധിക്കുന്ന തരത്തിെല ഗാനങ്ങളാണിവിടെ രൂപപ്പെടുത്തുന്നത്. അലിസണിെൻറ നേതൃത്വത്തിൽ നിരവധി ചാനൽ റിയാലിറ്റി ഷോകളിലൂെടയും ഗാനമേള വേദികളിലൂടെയും ശ്രദ്ധേയനും സംഗീത സംവിധായകനുമായ അരുൺകുമാരൻ, സി.എം. നവാസ്, ഗായിക വിദ്യ, സുഹാന സുബൈർ എന്നിവരടങ്ങുന്ന സംഘമാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.