മഴ കൂസാതെ ജോ ജോസഫിന്‍റെ പ്രചാരണം

കാക്കനാട്: ജനങ്ങളെ നേരിൽ കണ്ടും മണ്ഡലത്തിൽ വേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയാണ് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫ് ബുധനാഴ്ച പര്യടനം നടത്തിയത്. രാവിലെ മുതൽ ശക്തമായ മഴ ഉണ്ടായിരുന്നെങ്കിലും അത് നോക്കിയിരുന്നാൽ തന്നെ നോക്കിയിരിക്കുന്ന വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് കുടയുമായി ഇറങ്ങുകയായിരുന്നു. പോണേക്കര, ദേവങ്ങന്‍കുളങ്ങര, ചങ്ങന്‍പുഴ പാര്‍ക്ക്, മാര്‍ക്കറ്റ് റോഡ്, അഞ്ചുമന ഭാഗങ്ങളിലായിരുന്നു രാവിലെ പ്രധാനമായും സന്ദർശനം നടത്തിയത്. വീടുകളും കടകളും കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടികളും മുതിർന്നവരും അടക്കമുള്ളവർ പങ്കാളികളായി.

ഉച്ചക്കുശേഷം പനമ്പിള്ളി നഗറിന്റെ വിവിധ ഭാഗങ്ങളിലെ വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിച്ച സ്ഥാനാർഥിയോട് കെ-റെയിലിനെ കുറിച്ചും മാലിന്യ പ്രശ്നങ്ങളും ശുദ്ധജല ദൗർലഭ്യത്തെയും കുറിച്ചാണ് ഭൂരിഭാഗം പേരും സംസാരിച്ചത്. പര്യടനത്തിനിടെ അവിചാരിതമായി കണ്ടുമുട്ടിയ നടനും ഇടതുപക്ഷ അനുഭാവിയുമായ മണികണ്ഠന്‍ ആചാരിയോട് വോട്ട് അഭ്യർഥിച്ചു. അടുത്ത ദിവസം മുതല്‍ പ്രചാരണത്തിന് ഇറങ്ങുന്ന തന്നോട് വോട്ട് ചോദിക്കേണ്ട കാര്യമുണ്ടോ സഖാവേ എന്നായിരുന്നു മറുപടി.

Tags:    
News Summary - Joe Joseph's campaign in thrikkakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.