തകർന്ന എരുപ്പംപാറ-ചൂരക്കോട് റോഡ്

എരുപ്പംപാറ-ചൂരക്കോട് റോഡ് തകർന്നിട്ട് അഞ്ച് വർഷം

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ എരുപ്പംപാറ-ചൂരക്കോട് റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് അഞ്ചുവർഷം. കാൽനടക്കാർക്കോ ഇരുചക്ര വാഹനങ്ങൾക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പലസ്ഥലത്തും വലിയ കുഴികളാണ്. മഴയാരംഭിച്ചതോടെ വെള്ളക്കെട്ടും രൂക്ഷമായി. റോഡിൽ ചളിയും നിറഞ്ഞു. മഴയായാൽ ചളിയും വെയിലായാൽ പൊടിശല്യവും രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കിഴക്കമ്പലം ഭാഗത്തുനിന്നുള്ളവർക്ക് വെങ്ങോല, പെരുമ്പാവൂർ ഭാഗത്തേക്ക് എളുപ്പവഴിയായിരുന്നു ഇത്. ഈ ഭാഗത്തുള്ളവർ ചേലക്കുളത്തേക്ക് പോകുന്നതിനും ഈ വഴി ഉപയോഗിച്ചിരുന്നു. റോഡിന്റെ 800 മീറ്റർ നേരത്തേ ടാർ ചെയ്തിരുന്നെങ്കിലും ബാക്കിയുള്ള ഭാഗം നന്നാക്കുന്നതിന് ഒരു നടപടിയും ഇല്ല. പഞ്ചായത്തും ജില്ല പഞ്ചായത്തും എം.എൽ.എയും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പരസ്പരം ആരോപണം ഉന്നയിക്കുന്നതല്ലാതെ റോഡ് നിർമാണത്തിന് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

Tags:    
News Summary - Five years since Erupampara-Churakode road collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.