മാധ്യമം എജുകഫേ ആഗോള വിദ്യാഭ്യാസ -കരിയർ മേള നാളെ മുതൽ കൊച്ചിയിൽ

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ മേളയായ ‘മാധ്യമം’ എജുകഫേ തിങ്കളാഴ്ച മുതൽ കൊച്ചിയിൽ. കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ ചൊവ്വാഴ്ച വരെയാണ് മേള. ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയെന്ന് ഖ്യാതി നേടിയ എജുകഫേ കൂടുതൽ പുതുമകളോടെയാണ് വീണ്ടും കേരളത്തിലെത്തുന്നത്.

പൂർണമായും ശീതീകരിച്ച ഹാളിലായിരിക്കും പരിപാടി. 10, 11, 12 ക്ലാസുകാരെയും ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫേ അരങ്ങേറുക. ഉന്നതപഠനം ആഗ്രഹിക്കുന്നവരുടെ കരിയർ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എജുകഫേയിലുണ്ടാകും.

പി.ബി. നൂഹ് ഐ.എ.എസ്, ജി.എസ്. പ്രദീപ്, മെന്‍റലിസ്റ്റ് ആദി, രാജമൂർത്തി, ഡോ. മാണി പോൾ, ഉമർ അബ്ദുസ്സലാം തുടങ്ങി നിരവധി പ്രമുഖർ വിദ്യാർഥികളുമായി സംവദിക്കും.

ഇന്‍റർനാഷനൽ ലെവൽ കൗൺസലിങ്

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലെയും പ്രതിനിധികൾ എജുകഫേയിൽ പങ്കെടുക്കും. സർവകലാശാലകളും കോളജുകളും നൽകുന്ന കോഴ്സുകൾക്കുള്ള കൗൺസലിങ് സൗകര്യവും ലഭ്യമാവും.

എല്ലാ കോഴ്സുകൾക്കും ഉത്തരം

കോമേഴ്‌സ്, മാനേജ്മെന്‍റ്, എൻജിനീയറിങ്, മെഡിക്കൽ, സിവിൽ സർവിസ്, ആർക്കിടെക്ചർ, ഓൺലൈൻ പഠനം തുടങ്ങി എല്ലാ കോഴ്സുകളെക്കുറിച്ചും കൃത്യമായ മാർഗ നിർദേശങ്ങൾ ലഭ്യമാകും. ഓരോ കോഴ്സ് സംബന്ധിച്ചും ആധികാരികമായി സംസാരിക്കാൻ കഴിയുന്ന പ്രമുഖ കൺസൾട്ടന്‍റുമാരുടെ സേവനവും വിവിധ സെഷനുകളും തയാറാണ്.

ഉന്നതപഠന സൗകര്യം

ബിരുദ-ബിരുദാനന്തര പഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക സ്റ്റാളുകളും സെഷനുകളും കൗൺസലിങ് സൗകര്യവുമുണ്ടാകും. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ നിരവധിപേർ ഉന്നത പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി നിരവധി സെഗ്മെന്‍റുകൾ തയാറാണ്. കൂടാതെ, ക്വിസ് പരിപാടികളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ടാകും.

വിദേശപഠനം; ഉത്തരങ്ങൾ എജുകഫേയിൽ

വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേകം സ്റ്റാളുകളും സെഷനുകളും എജുകഫേയിൽ ഒരുക്കിയിട്ടുണ്ട്. ഡിഗ്രി, പി.ജി വിദ്യാർഥികൾക്കായി പ്രത്യേക സെഷനുകളും സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വിദേശ സർവകലാശാലകളിലെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാൻ അവസരവും ഉണ്ടാവും.

കോഴ്സ് തെരഞ്ഞെടുപ്പുമുതൽ വിസ പ്രോസസിങ് അടക്കമുള്ള കാര്യങ്ങൾക്ക് കൃത്യമായ മാർഗനിർദേശങ്ങളും ലഭിക്കും. അന്തർദേശീയ എജുക്കേഷനൽ കൺസൾട്ടന്‍റുമാരും പ്രമുഖ സ്ഥാപനങ്ങളുടെയും മറ്റും സ്റ്റാളുകളുണ്ടാകും. ഇന്ത്യക്ക് പുറത്തുള്ള നിരവധി യൂനിവേഴ്സിറ്റികൾ നേരിട്ടും ഏജൻസികൾ വഴിയും വിദ്യാർഥികളുമായി സംവദിക്കും.

പ്രത്യേകം സെഷനുകൾ

അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക സെഷനുകളും നടക്കും. തെരഞ്ഞെടുക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും. ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സ്ആപ് വഴി രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9645007172.

Tags:    
News Summary - Madhyamam Educafe Global Education - Career Fair at Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.