പള്ളുരുത്തി: പള്ളുരുത്തി മേഖലയിൽ ബി.ജെ.പിക്ക് ദുർബലരായ സ്ഥാനാർഥികളെന്ന് ആക്ഷേപം. എട്ട് ഡിവിഷനുകളാണ് ഇവിടെയുള്ളത്. ഇതിൽ 20ാം ഡിവിഷനിൽ സ്ഥാനാർഥിയെ നിർത്താൻ പാർട്ടിക്ക് കഴിഞ്ഞില്ല.
19ാം ഡിവിഷനിൽ സ്ഥാനാർഥിയെ നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസമാണ് തീരുമാനിച്ചത്. ഡിവിഷനുമായി ഒരു പരിചയവുമില്ലാത്ത മട്ടാഞ്ചേരി സ്വദേശിനിയായ സരോജം സുരേന്ദ്രനെയാണ് സ്ഥാനാർഥിയാക്കിയത്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലും സ്ഥാനാർഥിയെ നിർത്തണമെന്ന സംസ്ഥാന ഘടകത്തിെൻറ നിലപാടിന് വിരുദ്ധമാണ് കൊച്ചി നഗരസഭയിലേതെന്ന് പ്രവർത്തകർ ആരോപിക്കുന്നു.
കഴിഞ്ഞ തവണ ഈ എട്ട് ഡിവിഷനുകളിൽ നിന്നായി 5600 വോട്ടുകളോളം പാർട്ടി നേടിയിരുന്നു. 16, 18 ഡിവിഷനുകളിൽ മാത്രമാണ് ശക്തരായ സ്ഥാനാർഥികളുള്ളതെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്.
സംസ്ഥാന സമിതിയംഗത്തെപ്പോലും തഴഞ്ഞാണ് ഇവിടെ സ്ഥാനാർഥിനിർണയം നടന്നതെന്നാണ് ആക്ഷേപം. 20ാം ഡിവിഷനിൽ കഴിഞ്ഞ തവണ മുന്നൂറിലേറെ വോട്ടുകൾ പാർട്ടി നേടിയിരുന്നു. 18, 19 ഡിവിഷനുകളിൽ എഴുന്നൂറോളം വോട്ടുകൾ വീതവും നേടി.
ഇത്തവണ മറ്റ് സ്ഥാനാർഥികളുമായി പാർട്ടി നേതൃത്വം ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അതാണ് മികച്ച സ്ഥാനാർഥികളെ പരിഗണിക്കാതെ ദുർബലരായവരെ നിർത്തിയതെന്നും പ്രവർത്തകർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.