കൊച്ചി: തദ്ദേശ െതരഞ്ഞെടുപ്പിെൻറ പ്രചാരണ തന്ത്രങ്ങൾ കോവിഡ് മഹാമാരി മാറ്റിമറിച്ചപ്പോൾ സ്ഥാനാർഥികളും രാഷ്ട്രീയ പ്രവർത്തകരും ഇത്തവണ നടന്നത് വേറിട്ട വഴികളിലൂടെ. ഡിജിറ്റൽ പ്രചാരണത്തിെൻറ പുത്തൻ സാധ്യതകൾ ഉപയോഗിച്ച് നാട്ടിലും നഗരത്തിലും വോട്ടുപിടിത്തം സജീവമാകുമ്പോൾ കോൺഗ്രസ് നേതാവും പറവൂർ എം.എൽ.എയുമായ വി.ഡി. സതീശനും ഹൈടെക് ലോകത്താണ്. സതീശെൻറ വിഡിയോ രൂപത്തിലുള്ള ആശംസ സന്ദേശം, സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യു.ഡി.എഫ് സ്ഥാനാർഥികൾ ഉപയോഗപ്പെടുത്തുന്നു. ഇതോടെ എല്ലാവർക്കും നല്ല ക്ലാരിറ്റിയുള്ള വിഡിയോ സന്ദേശം തന്നെ അയച്ചുകൊടുക്കാൻ സ്വന്തം വീട്ടിലും കാറിലും സൗകര്യമൊരുക്കി സതീശൻ.
ഉയർന്ന ക്ലാരിറ്റിയിൽ ദൃശ്യം പകർത്താവുന്ന സ്മാർട്ട്ഫോൺ, ട്രൈപോഡ് സ്റ്റാൻഡ്, ലേപ്പൽ മൈക്ക്, ലൈറ്റ് തുടങ്ങിയവ ഉപയോഗിച്ചാണ് വോട്ടു ഷൂട്ട് നടത്തുന്നത്. ഇതിനായി സ്ഥാനാർഥികളിൽ പലരും നേരിട്ടു വരികയാണ്, ഒരേ സമയം നിരവധി പേർ ഇദ്ദേഹത്തിെൻറ വീട്ടിൽ വിഡിയോ ഷൂട്ടിനായി കാത്തിരിക്കുന്നു. സ്ഥാനാർഥികളെ ഊഴമിട്ട്, ഒപ്പം നിർത്തി വിഡിയോയിലൂടെ പരിചയപ്പെടുത്തുകയും വോട്ടു തേടുകയും ചെയ്യുകയാണ് രീതി. ഇതിനു മുമ്പ് ആളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിയും. സ്ഥാനാർഥിയുടെ കഴിവുകളും പ്രവർത്തനപരിചയവും നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളും കുറഞ്ഞ സമയത്തിൽ പറഞ്ഞുതീർത്താണ് വോട്ടുറപ്പിക്കൽ.
വീട്ടിൽ നിന്നിറങ്ങിയാൽ സംവിധാനം കാറിലേക്കു മാറ്റും, പിന്നീട് യാത്രക്കിടെയാവും വോട്ടു ഷൂട്ട്. മറ്റു ജില്ലകളിൽനിന്ന് ദൂരക്കൂടുതൽ മൂലം എത്താൻ പറ്റാത്തവർക്കുവേണ്ടി, ഒറ്റക്കുള്ള വിഡിയോ പിടിത്തവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.