പള്ളിപ്പുറം അഞ്ചാം വാർഡിലെ കോൺഗ്രസ് റെബൽ സ്ഥാനാർഥി ബെനഡിക്ട് മുനമ്പം സർക്കാർ ആശുപത്രിക്ക് മുന്നിലെ

സമരപ്പന്തലിൽ

ചെറായി: മൂന്നുവർഷത്തോളമായി തുടരുന്ന കുത്തിയിരിപ്പ് സമരം തന്നെയാണ് പള്ളിപ്പുറം അഞ്ചാം വാർഡിലെ കോൺഗ്രസ് റെബൽ സ്ഥാനാർഥി െബനഡിക്ടിെൻറ പ്രചാരണായുധം.

മത്സ്യബന്ധന മേഖലയിലെ പാവപ്പെട്ട ജനവിഭാഗങ്ങൾ ആശ്രയിക്കുന്ന മുനമ്പം സർക്കാർ ആശുപത്രിയിൽ മുമ്പുണ്ടായിരുന്ന ചികിത്സ സൗകര്യങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് അന്നും ഇന്നും ആവശ്യം. സ്ഥാനാർഥിആയാലും അതിൽനിന്ന് ഒരടി പിന്നോട്ടുപോകില്ലെന്ന് കട്ടായം പറയുന്നു. 2017 ജൂലൈ 17ന്‌ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം തിരികൊളുത്തി ആരംഭിച്ചതാണ്‌ സമരം.

സമരം തുടരുന്നതിനാൽ എന്നും രാവിലെ മുനമ്പം സർക്കാർ ആശുപത്രിക്ക് മുന്നിൽ കെട്ടിയ സമരപ്പന്തലിലെത്തി സഹപ്രവർത്തകരോടൊപ്പം സമരത്തിൽ പങ്കെടുത്തിട്ടേ സ്ഥാനാർഥി വാർഡിൽ പ്രചാരണത്തിന് പോകൂ.

സ്ഥാനാർഥി ചെയർമാനായുള്ള പള്ളിപ്പുറം ആശുപത്രി വികസന ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സമരം ലോക്ഡൗൺകാലത്ത് മാത്രമാണ് നിർത്തിവെച്ചത്.

ലോക്ഡൗൺ തീർന്നപ്പോൾ വീണ്ടും സജീവമായി. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നത്. കോൺഗ്രസ് ടിക്കറ്റ് കിട്ടാതെവന്നപ്പോൾ, കോൺഗ്രസ് ന്യൂനപക്ഷ സെൽ ജില്ല ജനറൽ സെക്രട്ടറിയും പള്ളിപ്പുറം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ഇദ്ദേഹം സ്ഥാനങ്ങൾ രാജിവെച്ചാണ് പള്ളിപ്പുറം അഞ്ചാം വാർഡിൽ സ്വതന്ത്രനായി മത്സരത്തിനിറങ്ങിയത്. 

Tags:    
News Summary - The candidate and the struggle are here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.