കറുപ്പു സ്വാമി

ആറര മാസം പ്രായമുള്ള കുട്ടിയുമായി കടന്നുകളഞ്ഞു

പയ്യന്നൂർ: പിതാവിന്റെ കയിൽ നിന്നും ലാളിക്കാനായി എടുത്ത ആറര മാസം പ്രായമുള്ള കുട്ടിയുമായി കടന്നു.മണിക്കൂറുകൾക്കകം പ്രതിയെയും കുഞ്ഞിനെയും കണ്ടെത്തി പയ്യന്നൂർ പൊലീസ്. ശനിയാഴ്ച രാവിലെ പത്തോടെ കരിവെള്ളൂർ പെരളത്തുവെച്ചാണ് നാടിനെ മുൾമുനയിൽ നിർത്തിയ നാടകീയ സംഭവം അരങ്ങേറിയത്. തൃക്കരിപ്പൂർ വടക്കെ കൊവ്വലിൽ താമസിക്കുന്ന കറുപ്പു സ്വാമിയാണ് (58) പിടിയിലായത്.

കാങ്കോൽ പപ്പാരട്ട പള്ളിക്കുളം കോളനിയിലെ പി. പ്രതാപന്റെയും എം. ഈശ്വരിയുടെയും കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. മധുര സ്വദേശികളായ ഇവർ പപ്പാരട്ടയിലാണ് വർഷങ്ങളായി താമസം.പനിയെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാൻ കൊണ്ടുപോയതായിരുന്നു. ഈ സമയത്ത് പരിചയക്കാരനായ കറുപ്പു സ്വാമി ഗുഡ്സ് ഓട്ടോയിലെത്തി കുട്ടിയെ ലാളിക്കാനെന്ന പോലെ വാങ്ങി വണ്ടിയോടിച്ച് പോവുകയായിരുന്നു.

വിവരമറിഞ്ഞ് നാട്ടുകാർ പൊലീസിൽ അറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെയും കുഞ്ഞിനെയും തൃക്കരിപ്പൂരിലെ പ്രതിയുടെ താമസസ്ഥലത്ത് കണ്ടെത്തിയത്. കുഞ്ഞിനെ സ്റ്റേഷനിലെത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി.

Tags:    
News Summary - The child was kidnapped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.