മാവിലാകടപ്പുറത്ത് ഹൗസ് ബോട്ടിെൻറ മേൽതട്ടിൽ യാത്രചെയ്യുന്ന സഞ്ചാരികൾ. ഓരിക്കടവ്‌

പാലത്തിൽനിന്നുള്ള ദൃശ്യം

അപകടം മാടിവിളിച്ച് ഹൗസ് ബോട്ടിെല മേൽക്കൂര യാത്ര

തൃക്കരിപ്പൂർ: അടച്ചുപൂട്ടലി‍െൻറ വർഷം പിന്നിട്ട് വിനോദസഞ്ചാര മേഖല സാധാരണ നിലയിലേക്ക് വരുന്നതിനിടെ കവ്വായിക്കായലിലെ ഹൗസ് ബോട്ട് യാത്രയിൽ അപകട ഭീഷണി.

ഹൗസ് ബോട്ടുകളുടെ മേൽക്കൂരക്ക് മുകളിൽ ഇരുന്നും നിന്നും യാത്ര ചെയ്യുന്നവർ ഏറെയാണ്. ദ്വീപിലേക്ക് വൈദ്യുതിയെത്തിക്കുന്ന ഹൈടെൻഷൻ ലൈനുകൾ കായലിന് കുറുകെയാണ് കടന്നുപോകുന്നത്. ഓരിക്കടവ് പാലത്തി‍െൻറ അടിഭാഗത്ത് ബോട്ടുകളെ തൊട്ടുരുമ്മുന്ന നിലയിലാണ് വൈദ്യുതി കമ്പികൾ തൂങ്ങിക്കിടക്കുന്നത്.

പാലത്തി‍െൻറ അടിയിൽ മധ്യഭാഗത്തായാണ് ബോട്ടുകൾക്ക് കടന്നുപോകാൻ ചാലുള്ളത്. ഈ ഭാഗത്തുകൂടി ബോട്ട് കടന്നുപോകുമ്പോൾ എഴുന്നേറ്റ് നിൽക്കുന്ന യാത്രക്കാർ വൈദ്യുതി കമ്പിയിൽ തട്ടി അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്.

ബോട്ടിൽ ഉണ്ടാവാറുള്ള രണ്ടോ മൂന്നോ ജീവനക്കാർ യാത്രികർക്ക് ആഹാരം ഉണ്ടാക്കാനും മറ്റുമുള്ള തിരക്കിൽ മുഴുകുന്ന നേരത്ത് മേൽക്കൂരയിൽ ശ്രദ്ധിക്കാനും സാധ്യത കുറവാണ്. കഴിഞ്ഞ ദിവസം മേൽക്കൂരയിൽ എഴുന്നേറ്റുനിന്ന യാത്രക്കാരിൽ ചിലർ തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഇയാൾ ബോട്ട് കടന്നുപോകുന്നതിനിടയിൽ കമിഴ്ന്ന് കിടക്കുകയായിരുന്നു.

Tags:    
News Summary - dangerous journey in houseboat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.