അഞ്ചാലുംമൂട്: ഫുട്ബാൾ കളിക്കിടെ പന്ത് വീട്ടുപുരയിടത്തിൽ വീണ തർക്കത്തിൽ മൺവെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. കുരീപ്പുഴ പോസ്റ്റുമ്മൂടിന് സമീപം കുളപ്പുറത്ത് വടക്കതിൽ ആർ. രാജേഷ് (43) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 31ന് വൈകീട്ട് ഇയാളുടെ വീടിന് സമീപത്തെ ഗ്രൗണ്ടിൽ കുട്ടികൾക്കൊപ്പം ഫുട്ബാൾ കളിച്ചുകൊണ്ടിരുന്ന ശശിധരെൻറ തലയാണ് അടിച്ചുതകർത്തത്. കളിക്കിടെ ഫുട്ബാൾ രാജേഷിെൻറ വീട്ടുപുരയിടത്തിൽ വീണത് തിരികെ നൽകിയില്ല. തിരിച്ച് വാങ്ങിക്കാനെത്തിയ ശശിധരൻ ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങിച്ച് തിരികെ ഗ്രൗണ്ടിലേക്ക് നടന്നു. ഇതിൽ പ്രകോപിതനായി മൺവെട്ടിയെടുത്ത് തലക്കടിക്കുകയായിരുന്നു. ശശിധരൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അഞ്ചാലുംമൂട് സബ് ഇൻസ്പെക്ടർമാരായ ശ്യാം, സിറാജുദ്ദീൻ, ബാബുക്കുട്ടൻ, എ.എസ്.ഐമാരായ റെജിമോൻ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.