കൊട്ടിയത്ത് വയോധികയെ ആക്രമി എടുത്തു കൊണ്ടുപോകുന്നതിന്റെ സി.സി ടി.വി ദൃശ്യം
കൊട്ടിയം: അർധരാത്രിയിൽ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന ഭിന്നശേഷിക്കാരിയായ വയോധികയെ കടത്തികൊണ്ടു പോയി ഉപദ്രവിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന സ്ഥലത്തെ കടയിലെ നിരീക്ഷണ കാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.
വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം നടന്നത്. വയോധികയെ ക്രൂരമായി ആക്രമിക്കുന്നതും, എടുത്തു കൊണ്ടുപോകുന്നതും നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളിലുണ്ട്. വെള്ളിയാഴ്ച രാവിലെതന്നെ ഇവരുടെ മകൾ കൊട്ടിയം സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.
സംഭവം പുറത്തായപ്പോഴാണ് കേസെടുക്കാൻ പൊലീസ് തയാറായത്. ഇതിനിടെ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായ ആരോപണവും ഉയർന്നിട്ടുണ്ട്. കൊട്ടിയം ജങ്ഷനിലെ കടയുടെ തിണ്ണയിൽ അന്തിയുറങ്ങുന്ന വയോധികക്ക് നേരെയാണ് മനഃസാക്ഷിയെ നടുക്കുന്ന കൊടും ക്രൂരത നടന്നത്.
ഗുരുതര പരിക്കേറ്റ നിലയിൽ കൊട്ടിയം സിത്താര ജങ്ഷന് സമീപം കാണപ്പെട്ട ഇവരെ മകൾ എത്തി ആശുപത്രിയിൽ എത്തിച്ചശേഷം കൊട്ടിയം പൊലീസിലെത്തി പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.