വടകര : അഴിയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ റെയിൽവേ സ്റ്റേഷന് സമീപം മൂരിക്കുളത്തിലേക്കുള്ള നീർച്ചാലിൽ മണ്ണിട്ട് നികത്തി ഒഴുക്ക് തടസ്സപ്പെടുത്തിയ പരാതിയിൽ നടപടിയുമായി ഗ്രാമപഞ്ചായത്ത് .വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി മൂരിക്കുളത്തിൽ തെങ്ങിന്റെയും മരക്കുറ്റിയുടെയും അവശിഷ്ടങ്ങൾ നിക്ഷേപിക്കുകയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യവ്യക്തിക്ക് നോട്ടീസ് നൽകി. മേഖലയിൽ വ്യാപകമായി തണ്ണീർതടങ്ങൾ നീക്കുന്നത് പതിവായിട്ടുണ്ട്. അവധിദിനങ്ങളിലാണ് നികത്തൽ തകൃതിയായി നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
മൂന്നാം വാർഡ് മെംബർ ഫിറോസ് കാളാണ്ടി, പഞ്ചായത്ത് അസി.സെക്രട്ടറി എം.കെ. ജഗദീഷ് ,ജൂനിയർ സൂപ്രണ്ട് എം. സുനീർ കുമാർ ,ക്ലർക്ക് സി.എച്ച്. മുജീബ് റഹ്മാൻ ,വില്ലേജ് ഓഫിസർ റിനീഷ് കുമാർ, വില്ലേജ് ഫീൽഡ് അസി.അജിത്ത് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.