മലപ്പുറം: ഗ്രീന്‍ ഫീല്‍ഡ് ഹൈവേക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ അടിസ്ഥാന വില (ബി.വി.ആര്) നിര്‍ണയിച്ചതിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ജില്ല വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ നിയമത്തെ അവരുടേതായ രീതിയില്‍ വ്യാഖ്യാനിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുന്ന അവസ്ഥയാണെന്നും യോഗത്തില്‍ എം.എല്‍.എമാര്‍ പറഞ്ഞു.
കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട വില നിര്‍ണയം ജില്ലയില്‍ പൂര്‍ത്തിയാക്കിയതെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ദേശീയ പാത നിലമേറ്റെടുപ്പ്) ഡോ. ജെ.ഒ. അരുണ്‍ യോഗത്തില്‍ അറിയിച്ചു. പരാതിയുള്ളവര്‍ക്ക് ആര്‍ബിട്രേറ്ററെ സമീപിക്കാന്‍ അവസരമുണ്ടെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. ദേശീയ പാത 66 നവീകരണവുമായി ബന്ധപ്പെട്ട് രണ്ടത്താണി, കുറ്റിപ്പുറം ഭാഗങ്ങളിലെ ജനങ്ങളുടെ പരാതിയില്‍ അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ ആവശ്യപ്പെട്ടു. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ റവന്യൂ ടവര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ പട്ടയ വിതരണം വേഗത്തിലാക്കണമെന്നും ഇതിനായി പ്രത്യേകം കര്‍മപരിപാടി ആവിഷ്കരിക്കണമെന്നും നജീബ് കാന്തപുരം എം.എല്‍.എ ആവശ്യപ്പെട്ടു.
ജല്‍ ജീവന് മിഷന് പദ്ധതിയുടെ ഭാഗമായി റോഡുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി ലഭിച്ച അപേക്ഷകള്‍ അതത് വകുപ്പുകള്‍ പെട്ടെന്നു തന്നെ തീര്‍പ്പാക്കണമെന്നും റോഡ് കട്ടിങ്ങുമായി ബന്ധപ്പെട്ട ഏകോപനത്തിനായി വകുപ്പുകള്‍ ഓരോ മാസവും അവലോകന യോഗം ചേരണമെന്നും ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്കി.
പൊന്നാനി നിളയോര പാതയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാൻ തിരൂര്‍ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയെ യോഗത്തില്‍ ചുമതലപ്പെടുത്തി. വിദ്യാലയ പരിസരങ്ങളിലെ ലഹരി വിപണന, ഉപഭോഗം തടയുന്നതിനായി ആഗസ്റ്റില്‍ ജില്ലയിലുടനീളം നടത്തിയ സംയുക്ത പരിശോധനയുടെ ഫലമായി 2,683 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് യോഗത്തില്‍ അറിയിച്ചു.
ജില്ല പ്ലാനിങ് ഓഫിസ് സെക്രട്ടറിയറ്റ് കോൺഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.