കൂട്ടിൽ വെട്ടിലാല പ്രദേശത്ത് കണ്ടെത്തിയ പുലിയുടേതെന്ന് സംശയിക്കുന്ന കാലടികൾ

മങ്കട ചേരിയംമലയിൽ വീണ്ടും പുലി സാന്നിധ്യമെന്ന്

മങ്കട: ചേരിയം ചെറിയ മലയിലും പരിസരപ്രദേശങ്ങളിലും വീണ്ടും പുലി സാന്നിധ്യം ഉള്ളതായി നാട്ടുകാർ. മലയുടെ കിഴക്കുഭാഗമായ പൂക്കോടൻ മലയോട് ചേർന്ന റോഡിലും വെട്ടിലാല പ്രദേശത്തുമാണ് പുലി സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നത്.

വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പട്ടിക്കാട് ഭാഗത്തുനിന്ന് വരികയായിരുന്ന കാറിലെ യാത്രക്കാരാണ് പൂക്കോടൻ മല ഭാഗത്ത് കട്ടിങ്ങിന് സമീപം റോഡിൽനിന്ന് പുലി ഓടുന്നത് കണ്ടത്. ശനിയാഴ്ച രാവിലെ വെട്ടിലാല പ്രദേശത്ത് പുലിയുടെതെന്ന് സംശയിക്കുന്ന കാലടികൾ കണ്ടതായും നാട്ടുകാർ പറയുന്നു.

ചേരിയം മലയിൽ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളും ആട് മേക്കാൻ പോകുന്നവരും കഴിഞ്ഞ മാസങ്ങളിലായി പുലിയെ കണ്ടതായും വളർത്തുന്ന ആടുകളെ പിടിച്ചുകൊണ്ടുപോയതായും പരാതിയുണ്ടായിരുന്നു. സമീപ പ്രദേശമായ മുള്ള്യാകുർശ്ശി ഭാഗത്ത് പുലിയുടെ സാന്നിധ്യമുള്ളതായ റിപ്പോർട്ടുകൾ വരുന്ന സമയത്തും ചേരിയം മല പ്രദേശങ്ങളിൽ പല സന്ദർഭങ്ങളിലായി പുലിയെ കണ്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു.

Tags:    
News Summary - Tiger presence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.