അനധികൃത മണൽ കടത്തിന് ഉപയോഗിച്ച വഞ്ചികൾ പൊലീസ് നശിപ്പിക്കുന്നു
തിരൂർ: ഭാരതപ്പുഴയുടെ തീരങ്ങളിലെ അനധികൃത മണൽകടവുകളിൽനിന്നുള്ള മണൽ കടത്ത് പിടികൂടി തിരൂർ പൊലീസ്. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിൽ 10 അനധികൃത വഞ്ചികൾ മണൽ സഹിതം പൊലീസ് പിടികൂടി. തൃപ്രങ്ങോട് പഞ്ചായത്തിലെ മൂച്ചിക്കൽ, നദീനഗർ, പമ്പ് ഹൗസ് എന്നീ കടവുകളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പുഴയിലിറങ്ങിയ പൊലീസ് വഞ്ചികൾ കരക്കടുപ്പിച്ചശേഷം നശിപ്പിച്ചു. അനധികൃത മണൽ കടത്തിനെതിരെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെയും മണൽ ലോറികൾ കസ്റ്റഡിയിലെടുത്തതിന്റെയും അടിസ്ഥാനത്തിലാണ് തിരൂർ ഡിവൈ.എസ്.പി ഇ. ബാലകൃഷ്ണന്റെ നിർദേശപ്രകാരം സി.ഐ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തിയത്. സ്റ്റേഷൻ പരിധിയിലെ മറ്റു പഞ്ചായത്തുകളിലെ അനധികൃത കടവുകളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.