കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന ഓട്ടോറിക്ഷ

അട്ടപ്പാടി മിനർവയിൽ കാട്ടാന ഓട്ടോറിക്ഷയും ബൈക്കും തകർത്തു

അഗളി: കാട്ടാനയുടെ ആക്രമണത്തിൽ വാഹനങ്ങൾ തകർന്നു. അട്ടപ്പാടി ചിറ്റൂർ മിനർവയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ബൈക്കും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. മിനർവ സ്വദേശി രഞ്ജിത്തിന്റെ വാഹനങ്ങളാണ് തകർത്തത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. ജനവാസ മേഖലയിൽ രാത്രി ഇറങ്ങിയ കാട്ടാന തിരികെ മടങ്ങുന്നതിനിടെയാണ് മുന്നിൽ വാഹനങ്ങൾ കണ്ടത്. തുടർന്നാണ് ആക്രമണം നടത്തിയത്.

ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയ രഞ്ജിത് കണ്ടത് ആന ഓട്ടോറിക്ഷ കുത്തിമറിക്കുന്നതാണ്. സംഭവത്തിൽ ഓട്ടോറിക്ഷക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ ആന സ്ക്വാഡ് സ്ഥലത്തെത്തി. കാട്ടാന അടുത്തുള്ള കുറ്റിക്കാടിനോട് ചേർന്ന് നിലയുറപ്പിച്ചിട്ടുണ്ട്. ദിവസങ്ങളായി പ്രദേശത്ത് ചുറ്റിത്തിരിയുന്ന ഒറ്റയാനാണ് വാഹനങ്ങൾക്ക് നാശം വരുത്തിയത്. ആന പകൽ സമയത്തും ജനവാസ മേഖലയിലും പാതകളിലും സഞ്ചരിക്കുന്നത് പ്രദേശവാസികളിൽ ഭീതി ഉളവാക്കിയിട്ടുണ്ട്.

Tags:    
News Summary - wild animal attack in Attappadi Minerva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.