പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പ്രകടന പത്രിക കമ്മിറ്റിയുടെ സിറ്റിങ് പാലക്കാട് നടന്നു. അംഗങ്ങളായ ബെന്നി ബെഹനാൻ എം.പി, മുൻ ആസൂത്രണ കമീഷൻ അംഗം സി.പി. ജോൺ, ഫോർവേഡ് േബ്ലാക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ എന്നീ സമിതി അംഗങ്ങളാണ് പങ്കെടുത്തത്.
വ്യാപാരി-വ്യവസായി സംഘടനകൾ, വ്യാവസായിക-കാർഷിക മേഖല, കലാ-സാംസ്കാരിക -കായിക-വിദ്യാഭ്യാസ മേഖല പ്രതിനിധികൾ, സ്വകാര്യ ആശുപത്രി, പി.എസ്.സി റാങ്ക് ഹോൾഡേഴ്സ്, റസിഡൻഷ്യൽ അസോസിയേഷൻ, കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം, പാലക്കാട് മാനേജ്മെൻറ് അസോസിയേഷൻ, മലയോര കർഷകർ, ആദിവാസി പ്രതിനിധികൾ, സാമുദായിക സംഘടന പ്രതിനിധികൾ, നെല്ല് കർഷകർ, ചാർട്ടേഡ് അക്കൗണ്ട്സ്, ഐ.ടി. മേഖല, സർവിസ് പെൻഷൻ, പൊതുമേഖല സ്ഥാപനങ്ങൾ, സർവിസ് സംഘടന-ട്രേഡ് യൂനിയൻ-യുവജന സംഘടന പ്രതിനിധികൾ, ക്ഷീര കർഷകർ, റബർ-നാളികേര-കർഷകർ, പ്രവാസികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 110 പ്രതിനിധികൾ നിർദേശങ്ങൾ സമർപ്പിച്ചു.
നിള നദീതട വികസന അതോറിറ്റി, വാളയാർ മുതൽ പൊന്നാനി വരെ നാലുവരി ഹൈവേ, തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരകം, സമഗ്ര ടൂറിസ്റ്റ് പാക്കേജ് തുടങ്ങിയ നിർദേശങ്ങൾ ലഭിച്ചു.
യു.ഡി.എഫ് ജില്ല കൺവീനർ പി. ബാലഗോപാൽ സ്വാഗതം പറഞ്ഞു. വി.കെ. ശ്രീകണ്ഠൻ എം.പി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ വി.എസ്. വിജയരാഘവൻ, കെ.എ. ചന്ദ്രൻ, മരക്കാർ മാരായമംഗലം, സി.പി. മുഹമ്മദ്, പി. കലാധരൻ, ജോബി ജോൺ, സി. ചന്ദ്രൻ, പി.വി. രാജേഷ്, പി.സി. ബേബി, സി.വി. ബാലചന്ദ്രൻ, എ. രാമസ്വാമി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.