എരുമപ്പെട്ടി: വരവൂർ തളിയിൽ അയൽവാസിയെ പെട്രോൾ ഒഴിച്ച് കത്തിച്ചുകൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. തളി വിരുട്ടാണം കോളനിയിൽ ഗോകുലിനെയാണ് (24) അറസ്റ്റ് ചെയ്തത്. അയൽവാസി തളി വിരുട്ടാണം കോളനിയിൽ കൈപ്ര വീട്ടിൽ മനോജിനെയാണ് (45) ഞായറാഴ്ച വൈകീട്ട് അഞ്ചിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
വിരുട്ടാണം ക്ഷേത്ര പരിസരത്താണ് ആക്രമണം നടന്നത്. വസ്ത്രങ്ങൾ അഴിച്ചെറിഞ്ഞും റോഡിൽ കിടന്നുരുണ്ടുമാണ് തീയണച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.