തൃപ്രയാറിലെ വെള്ളക്കെട്ട് 

എം.എൽ.എ ഇടപെട്ടു; തൃപ്രയാറിലെ വീട്ടുകാരുടെ തടാക ജീവിതത്തിന് താൽക്കാലിക പരിഹാരം

തൃപ്രയാർ: എം.എൽ.എ അടിയന്തരമായി ഇടപെട്ടതോടെ തൃപ്രയാറിലെ 30 വീടുകാരുടെ തടാക ജീവിതത്തിന് താൽക്കാലിക പരിഹാരമായി. ദേശീയപാത നിർമാണത്തോട് അനുബന്ധിച്ച് തൃപ്രയാറിൽ അങ്ങാടി തോട് അടച്ചത് സി.സി. മുകുന്ദൻ എം.എൽ.എ ഇടപെട്ട് എൻ.എച്ച് അധികൃതരുടെ നേതൃത്വത്തിൽ മണ്ണുനീക്കൽ യന്ത്രമുപയോഗിച്ച് തുറക്കുകയും മറ്റു മൺതിട്ടകൾ മാറ്റുകയും ചെയ്തു.

ഇതോടെ പ്രദേശത്തെ കെട്ടിനിന്ന വെള്ളം പെട്ടെന്നുതന്നെ ഒഴുകി പോകുകയും ചെയ്തു. മഴ പെയ്തതിനെ തുടർന്ന് 30 വീടുകൾ വെള്ള കെട്ടിലായിരുന്നു. തൃപ്രയാർ ജെ.കെ സിനിമാസിന് പിറകിലുള്ള പ്രദേശത്ത് ടി.എസ്.ജി.എ സ്റ്റേഡിയം വരെ വെള്ളമുണ്ടായിരുന്നു. 

Tags:    
News Summary - MLA intervened- A temporary solution to the waterlogging in Thriprayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.