യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

നേമം: യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒന്നാം പ്രതി നേമം പൊലീസ് പിടിയിലായി. കല്ലിയൂർ കാക്കാമൂല സ്വദേശി അഭിൻദേവ് (27) ആണ് പിടിയിലായത്. കഞ്ചാവ് മാഫിയയ്ക്കെതിരേ പ്രതികരിച്ചതിന് ഡി.വൈ.എഫ്.ഐ കല്ലിയൂർ മേഖലാ സെക്രട്ടറി ആനന്ദ് ഷിനുവിനെയും പിതാവിനെയുമാണ് ഇയാളും സഹോദരൻ അഖിൽദേവും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്.

2020 ഡിസംബർ 22-ന് രാത്രിയായിരുന്നു സംഭവം. വീടിനുള്ളിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ആനന്ദ് ഷിനുവിനെയും പിതാവിനെയും വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ അഭിൻദേവിനെ രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ പോത്തൻകോട് ഭാഗത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്.

2019-ൽ എക്സൈസ് ഓഫീസറെ ആക്രമിച്ച കേസിലും മറ്റൊരു കഞ്ചാവുകേസിലും പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിലുള്ള വിരോധം നിമിത്തമാണ് ജാമ്യത്തിലിറങ്ങിയ പ്രതികൾ വീട് ആക്രമിക്കാൻ കാരണമായത്.

അഖിൽദേവ് നേരത്തെ അറസ്റ്റിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested for attack in nemom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.