വയനാട്ടിൽ കൊട്ടിക്കലാശം ഇന്ന്

കൽപറ്റ: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡിസംബര്‍ 10ന് രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറു വരെയാണ് പോളിങ്. തെരഞ്ഞെടുപ്പിെൻറ പരസ്യപ്രചാരണം ചൊവ്വ വൈകീട്ട് ആറിന് അവസാനിക്കും.

പോളിങ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം നിര്‍ത്തണം. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിർദേശിച്ചിട്ടുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണം ഒമ്പതിന് രാവിലെ മുതല്‍ നടക്കും.

അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് വിതരണം ചെയ്യുക. ഓരോ ബ്ലോക്കിനും ഓരോ നഗരസഭക്കും ഓരോ വിതരണ കേന്ദ്രമാണ് സജ്ജീകരിച്ചത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളിൽ വോട്ടുയന്ത്രങ്ങള്‍ സ്വീകരിക്കും.

16ന് വോട്ടെണ്ണൽ ഇവിടങ്ങളില്‍തന്നെ നടക്കും. ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.