മാനന്തവാടി: നഗരസഭയുടെ അധ്യക്ഷസ്ഥാനം കോൺഗ്രസിലെ സി.കെ. രത്നവല്ലിക്കും ഡെപ്യൂട്ടി ചെയർപേഴ്സൺ സ്ഥാനം മുസ്ലിം ലീഗിലെ പി.വി.എസ് മൂസക്കും നൽകാൻ യു.ഡി.എഫിൽ ധാരണ. ഞായറാഴ്ച നടന്ന മാരത്തൺ ചർച്ചയിലാണ് തീരുമാനം. ഇന്നാണ് നഗരസഭയിൽ തെരഞ്ഞെടുപ്പ്.
രാവിലെ നടന്ന കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ജേക്കബ് സെബാസ്റ്റ്യനെ പാർലമെൻററി പാർട്ടി ചെയർമാനായും പി.വി. ജോർജിനെ വൈ.ചെയർമാനായും പി.ഷംസുദ്ദീനെ ചീഫ് വിപ്പായും തെരഞ്ഞെടുത്തു. തുടർന്ന് നേതാക്കൾ ലീഗ് നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് ആദ്യ ഒന്നര വർഷം ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും ലീഗിന് നൽകാൻ തീരുമാനിച്ചത്.
സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം യു.ഡി.എഫിൽ രൂക്ഷമായിരുന്നു. ലീഗ് മുന്നണി വിട്ട് സി.പി.എമ്മിനൊപ്പം ചേരുമെന്ന പ്രചാരണവും ഒരു വിഭാഗം നടത്തി.
സി.കെ. രത്നവല്ലി (63) നിലവിൽ മാനന്തവാടി ഫാർമേഴ്സ് ബാങ്ക് ഡയറക്ടറാണ്. 2000-2005ൽ മാനന്തവാടി ഗ്രാമപഞ്ചായത്തംഗമായിരുന്നു. മഹിള കോൺഗ്രസിെൻറ സജീവ പ്രവർത്തകയാണ്. പെരുവക സുവർണയിൽ താമസിക്കുന്ന ഇവർ പെരുവക ഡിവിഷനെ തന്നെയാണ് പ്രതിനിനിധാനംചെയ്യുന്നത്.
വൈ.ചെയർമാൻ സ്ഥാനാർഥി പി.വി.എസ് മൂസ (52) മുസ്ലിംലീഗ് മാനന്തവാടി മുനിസിപ്പൽ സെക്രട്ടറി യു.ഡി.എഫ് ചെയർമാൻ, പ്രവാസി ലീഗ് ജില്ല ട്രഷറർ, മഹല്ല് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. എരുമത്തെരുവ് പി.വി. മൻസിലിലാണ് താമസം. ഇതേ ഡിവിഷനെയാണ് പ്രതിനിധാനംചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.