നന്ദന വീട്ടുകാരോടൊപ്പം

ആത്മവിശ്വാസം വാനോളമുണ്ട്; നന്ദനക്ക് ഡോക്ടറാകണം

സുൽത്താൻ ബത്തേരി: ശാരീരിക അവശതകളെ തെല്ലും കൂസാതെയാണ് കല്ലൂർ സരസ്വതിഭവൻ നാരായണെൻറയും ശോഭയുടേയും ഏക മകൾ നന്ദന പത്താംതരം പരീക്ഷയെഴുതി മിന്നുംവിജയം നേടിയത്. ഇപ്പോൾ ഡോക്ടറാകണമെന്ന മോഹമാണ്. ആത്മവിശ്വാസം ധാരാളമുള്ളപ്പോൾ വേറെ എന്താണ് തടസ്സമെന്ന് ഈ പതിനാറുകാരി ചോദിക്കുന്നു. മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് അരക്കുതാഴെ തളർന്ന അവസ്ഥയിലാണ് നന്ദന.

കല്ലൂർ ഗവ. ഹൈസ്കൂളിലായിരുന്നു പഠനം. ഓട്ടോ ഡ്രൈവറായ പിതാവായിരുന്നു നന്ദനയെ സ്കൂളിലെത്തിച്ചിരുന്നത്. അധ്യാപകരുടെ പിന്തുണ കൂടിയായതോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടി. അഭിനന്ദനങ്ങളുമായി നിരവധി ആളുകൾ വീട്ടിലെത്തി. എല്ലാവരേയും കസേരയിൽ ഇരുന്ന് നിറഞ്ഞ ചിരിയോടെയാണ് നന്ദന വരവേറ്റത്. സുൽത്താൻ ബത്തേരി റോട്ടറി ക്ലബ് പ്രവർത്തകർ ആശംസകളുമായി കഴിഞ്ഞദിവസം വീട്ടിലെത്തി. മെഡിക്കൽ പഠനത്തിനുള്ള സഹായങ്ങൾ റോട്ടറി ക്ലബ് ഭാരവാഹികൾ വാഗ്ദാനം ചെയ്തു.



Tags:    
News Summary - nandana wants to be a doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.