മൂവാറ്റുപുഴ: മാസ്ക് വാങ്ങാൻ പുറത്തിറങ്ങിയ കാമുകനെ പട്ടാപ്പകൽ നടുറോഡിൽ കാമുകിയുടെ സഹോദരൻ കഴുത്തിന് വെട്ടിവീഴ്ത്തി. പണ്ടിരിമല തടിയിലക്കുടിയിൽ അഖിലിനാണ് (19) വെട്ടേറ്റത്. നഗരത്തിലെ പി.ഒ ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് 6.15ഓടെയാണ് സംഭവം. സഹയാത്രികനായ സുഹൃത്ത് അരുണിനും പരിക്കേറ്റു. കഴുത്തിനും കൈക്കും വെട്ടേറ്റ അഖിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരൻ കറുകടം സ്വദേശി ബേസിൽ എൽദോസിനെ പൊലീസ് തിരയുന്നു. ബേസിൽ വടിവാളുമായി വീട്ടിൽനിന്ന് പുറപ്പെട്ടിട്ടുെണ്ടന്ന കാമുകിയുടെ ഫോൺ സന്ദേശം ലഭിച്ച് 15 മിനിറ്റ് കഴിയുംമുമ്പാണ് അഖിലിന് വെട്ടേറ്റത്.
ഇതുസംബന്ധിച്ച സന്ദേശം അഖിലിെൻറ ഫോണിൽനിന്ന് പൊലീസ് കണ്ടെത്തി. മുന്നറിയിപ്പ് മുഖവിലക്കെടുക്കാതെ മാസ്ക് വാങ്ങാൻ മെഡിക്കൽ ഷോപ്പിലെത്തിയ അഖിലിനെ ബേസിൽ വെട്ടിയശേഷം ബൈക്കിൽ കടന്നുകളയുകയായിരുന്നു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്.
അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസിൽ ശക്തമായി എതിർത്തിരുന്നു. ദലിത് യുവാവായ അഖിലിനെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇയാളുടെ നിലപാടെന്നും വിവാഹം തടയുകയാണ് ആക്രമണത്തിനുപിന്നിലെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.